കുവൈത്ത് വിമാന താവളത്തിൽ യാത്രക്കാരുടെ തിരക്ക് | ചിത്രം : കുന
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് കൂടുതൽ വിമാന സെർവീസുകൾ ആരംഭിക്കുന്നു. കൂടുതൽ വിമാന സെർവീസുകൾ വിവിധ രാജ്യങ്ങളിലേക്ക് ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഫായിസ് അൽ ഇനേസിയാണ് അറിയിച്ചത്. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള വിമാനടിക്കറ്റ് നിരക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ മീഡിയ കമ്മിറ്റി മേധാവിയുമായ ഹുസൈൻ അൽ സുലൈമാൻ അഭിപ്രായപെട്ടു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രവർത്തന ശേഷി വർധിപ്പിച്ചതും കൂടുതൽ വിമാന കമ്പനികൾ സർവീസ് ആരംഭിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് കുറയാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി . കുവൈത്തിൽ എത്തുന്നവരിൽ കൂടുതലും ഗാർഹിക തൊഴിലാളികളും ഉംറ യാത്രക്കാരുമാണ്. സീസൺ അല്ലാത്തതിനാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രക്കാർ കുറവാണെന്നും ഹുസൈൻ അൽ സുലൈമാൻ കൂട്ടിച്ചേർത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..