കോവിഡ് ധനസഹായം: പ്രവാസി ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തണം


1 min read
Read later
Print
Share

മനാമ: കോവിഡ് മൂലം രക്ഷിതാക്കള്‍ മരണപ്പെട്ട അനാഥര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ പരിധിയില്‍ മഹാമാരിയില്‍ മരണപ്പെട്ട പ്രവാസികളുടെ മക്കളെയും ഉള്‍പ്പെടുത്തണമെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. വിദേശത്ത് ജോലി ചെയ്യവെ രക്ഷിതാക്കള്‍ മരണപ്പെട്ടതോടെ പല കുടുംബങ്ങളും തീര്‍ത്തും പ്രയാസത്തിലാണ്. ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുന്നവരും മക്കളുടെ തുടര്‍ വിദ്യാഭ്യാസം പ്രതിസന്ധിയിലാക്കപ്പെട്ടവരും നിരവധിയാണ്.

മാതാപിതാക്കളില്‍ രണ്ട് പേരും മരണപ്പെട്ടാല്‍ മാത്രമെ സഹായ ധനം നല്‍കുകയുള്ളൂ എന്ന നിബന്ധന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പിന്‍വലിക്കണം. കോവിഡ് മൂലം രക്ഷിതാക്കളില്‍ ഒരാള്‍ മരണപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം. കോവിഡ് മൂലം മരണപ്പെട്ടവരുടെ ലിസ്റ്റ് സര്‍ക്കാര്‍ തയ്യാറാക്കുമ്പോള്‍ മരണപ്പെട്ട പ്രവാസികളുടെയും പേര് ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമെ സുപ്രീം കോടതിയുടെ ഇടപെടല്‍ മൂലം നഷ്ടപരിഹാരം ലഭ്യമാക്കാന്‍ തീരുമാനമായാല്‍ പ്രവാസികളുടെ ആശ്രിതര്‍ക്ക് കൂടി അതിന്റെ ഗുണഫലം ലഭ്യക്കുകയുള്ളൂ എന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
oicc

1 min

ഹഫര്‍ അല്‍ ബാത്തിനില്‍ ഒഐസിസി രക്തദാന ക്യാമ്പ് 

Jun 20, 2022


plants

1 min

ലോക പരിസ്ഥിതി ദിനം ആചരിച്ചു

Jun 6, 2022


Saudi, domestic flight, female crew

2 min

വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയുടെ ആദ്യ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു

May 22, 2022

Most Commented