പുതിയ യാത്രാനിയമം: പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയില്‍ ഹൈകോടതിയുടെ ഇടപെടല്‍


1 min read
Read later
Print
Share

Pravasi Legal Cell

മനാമ: ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് പി.വി.ആശ അധ്യക്ഷയായ ബെഞ്ചിന്റെതാണ് ഈ നടപടി. കോവിഡ് പരിശോധന നടത്തി നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വീണ്ടും വന്‍തുക നല്‍കി കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധന പിന്‍വലിക്കണം അതല്ല എങ്കില്‍ ടെസ്റ്റ് സൗജന്യമാക്കണം എന്നാവശ്യപെട്ടുകൊണ്ടു കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കു നിവേദനം നല്‍കി എങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന കേരള ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിദേശത്തുനിന്നും വാക്‌സിനേഷന്‍ നടത്തി നാട്ടിലേക്കു വരുന്നവര്‍ പോലും ക്വാറന്റൈന്‍ ഉള്‍പ്പെടെ ഉള്ള നടപടിക്കു വിധേയരാകണമെന്നുള്ള നിബന്ധനയും പ്രവാസികളോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് വിദേശത്തുനിന്നു നാട്ടിലേക്കു വരുന്ന ആളുകളെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ എന്തു ചെയ്യുവാന്‍ സാധിക്കും എന്നു കാണിച്ചു, വിശദമായ മറുപടി ഫയല്‍ ചെയ്യുവാന്‍ കേന്ദ്ര കേരള സര്‍ക്കാരുകളോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.

എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ആരംഭിച്ചു മണിക്കൂറുകള്‍ക്കകം വന്‍തുക നല്‍കി വീണ്ടും ടെസ്റ്റ് നടത്തണം എന്നുള്ള നിബന്ധന കടുത്ത സാമ്പത്തീക ചൂഷണം മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. പുതിയ നിബന്ധനകള്‍ മൂലം പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടിയാണ് കേരള ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്, കോഓര്‍ഡിനേറ്റര്‍ അമല്‍ ദേവ് എന്നിവര്‍ പത്ര കുറിപ്പിലൂടെ അറിയിച്ചു.

Content Highlights: Pravasi Legal Cell on travel restrictions to india

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
തുറൈഫ് അപകടം

1 min

തുറൈഫ് അപകടം: ചന്ദ്രശേഖരന്‍ നായരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Sep 22, 2022


grand mosque

1 min

ഗ്രാന്‍ഡ് മോസ്‌കില്‍ ഓപ്പണ്‍ ഹൗസ് വീണ്ടും തുടങ്ങുന്നു

Jul 8, 2022


hajj

1 min

തീര്‍ഥാടകരില്‍ പകര്‍ച്ചവ്യാധിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രി

Apr 22, 2022


Most Commented