പ്രതീകാത്മക ചിത്രം | Photo: AFP
മക്ക: വെള്ളിയാഴ്ച മുതൽ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമായി ഉംറ കര്‍മം പരിമിതിപ്പെടുത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദിക്കകത്തു നിന്നുള്ള ഹാജിമാരല്ലാത്തവര്ക്ക് ഹജ്ജ് കര്‍മം കഴിയും വരെ ഉംറ നിര്‍വ്വഹിക്കാന്‍ അനുമതിയില്ല.
ഹജ്ജ് കര്‍മത്തിനുശേഷം ചൊവ്വാഴ്ച (ദുല്‍ഹജ്ജ് 20) വരെ കാത്തിരിക്കണം. ചൊവ്വാഴ്ച മുതല്‍ ഉംറ ചെയ്യുന്നതിനുള്ള റിസര്‍വേഷന്‍ ബുക്കിംഗ് ഉംറ ആപ്പ് വഴി വീണ്ടും പുനരാരംഭിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ബുധനാഴ്ച ദുല്‍ഹജജ് മാസപ്പിറവി കാണുന്നതനുസരിച്ചായിരിക്കും ഹജ്ജ് കര്‍മം തുടങ്ങുന്ന തീയതിയും അറഫാ സംഗമതീയതിയും ബലിപെരുന്നാള്‍ ദിവസവും തീരുമാനിക്കുക. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസകരമായും സുരക്ഷിതമായും ഉംറ കര്‍മത്തിനു അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാലയളയില്‍ ഉംറ കര്‍മം ഹാജിമാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര ഹാജിമാര്‍ക്ക് ഈ സമയങ്ങളില്‍ ഉംറ കര്‍മത്തിന് അനുമതി നല്കാതിരുന്നാല്, ഹറമിലെയും കഅബക്കരികിലെ മതാഫിലേയും തിരക്ക് കുറക്കാനും വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ഹാജിമാര്‍ക്ക് പ്രയാസരഹിതമായി ഉംറ അടക്കുള്ള കര്‍മങ്ങള്‍ നര്വ്വഹിക്കുവാനും സാധിക്കും. ദുല്‍ഹജ്ജ് 20 ഓടെ ഹാജിമാരുടെ തിരക്ക് കുറയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..