കേളി സനയ്യ അർബയീൻ ഏരിയ പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സനയ്യ അര്‍ബയീന്‍ ഏരിയ സമ്മേളനം നടന്നു. സെപ്റ്റംബറില്‍ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു.
സ:ജോസഫൈന് നഗറില്‍ നടന്ന സനയ്യ അര്‍ബയീന്‍ ഏരിയ സമ്മേളനത്തില്‍ അജിത് താത്കാലിക അധ്യക്ഷനായി. സംഘാടകസമിതി കണ്‍വീനര്‍ സുനീര്‍ ബാബു സ്വാഗതം പറഞ്ഞു. സമ്മേളനം കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരന് കണ്ടോന്താര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സഫറുള്ള വരവ് ചെലവ് കണക്കും, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 4 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 10 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ഗഫൂര്‍, സഫറുള്ള, പ്രഭാകരന് കണ്ടോന്താര്‍, ടി ആര് സുബ്രഹ്മണ്യന് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍, കേളി പ്രസിഡന്റ് ചന്ദ്രന് തെരുവത്ത്, സത്താര്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഉണ്ണികൃഷ്ണന്, മന്‍സൂര്‍, ഹിലര്‍, വിനു വി സോമന്, അതുല്‍ ബദേദ് എന്നിവര്‍ അവതരിപ്പിച്ച പ്രവാസികള്‍ക്ക് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് സമ്പ്രദായം നടപ്പിലാക്കുക, ഇന്ത്യയെ തകര്‍ക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയം പിന്‍വലിക്കുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക, കെ റെയില്‍ പദ്ധതി നടപ്പിലാക്കുക, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. അജിത്, സുരേന്ദ്രന്, മൊയ്ദീന് കുട്ടി, സുകേഷ് കുമാര്‍, അബ്ദുള്‍ ഗഫൂര്‍, സഫറുള്ള എന്നിവര്‍ സമ്മേളന നടപടി നിയന്ത്രിച്ചു. അജിത് കുമാര്‍ (പ്രസിഡന്റ്), മൊയ്ദീന് കുട്ടി, വിജയന് ബി (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ ഖാന് (സെക്രട്ടറി), അബ്ദുള്‍ സത്താര്‍, സുനീര്‍ ബാബു ( ജോയിന്റ് സെക്രട്ടറിമാര്‍), സഫറുള്ള (ട്രഷറര്‍), ഗഫൂര്‍ പി കെ (ജോയിന്റ് ട്രഷറര്‍) എന്നിവരെ ഏരിയാ ഭാരവാഹികളായും അബ്ദുല്‍ ഗഫൂര്‍, അബ്ദുള്‍ നാസര്‍, മെഹറൂഫ്, നൗഷാദ്, അബ്ദുള്‍ റഷീദ്, അഷ്റഫ്, ഹരിദാസന്, വാസുദേവന്‍ കെ, പ്രതീഷ് കുമാര്‍, രാജന് പി കെ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി ജാഫര്‍ ഖാന് സമ്മേളനത്തിന് നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..