കുവൈത്ത് പാർലമെന്റിൽ ധനകാര്യ മന്ത്രി ഖലീഫ ഹമാദാ സംസാരിക്കുന്നു
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് മുന്‍നിര പോരാളികള്‍ക്കായി 600 മില്യണ്‍ ദിനറിന്റെ ബില്ല് ദേശീയ അസംബ്ലി പാസ്സാക്കി. 2,00,000 പേര്‍ക്ക് സാമ്പത്തിക അനുകൂല്യം ലഭ്യമാകുമെന്ന് ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനില്‍ ധനകാര്യ മന്ത്രി ഖലീഫ ഹമാദാ അറിയിച്ചു.
മുന്‍നിര പോരാളികളെ രണ്ടായി തരംതിരിച്ചു വളരെ കൂടുതല്‍ അപകട സാധ്യത പട്ടികയില്‍ ഉള്‍പെടുന്നവരും ഇടത്തരം അപകട സാധ്യത പട്ടികയില്‍ ഉള്പെടുന്നവരായും, കൂടാതെ കോവിഡ് പോരാട്ടത്തിനിടയില്‍ വീരമൃത്യു മരിച്ച സ്വദേശികളെ രക്തസാക്ഷികളായി കണക്കാക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു. വീരമൃത്യു ഉണ്ടായ വിദേശികള്‍ക്കു പത്തു മടങ്ങ് ശമ്പളം പ്രതിഫലം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളില്‍ മലയാളികളടക്കം നിരവധി വിദേശികളും ഉള്‍പ്പെടുന്നു. അതോടൊപ്പം പോരാട്ടത്തിനിടയില്‍ നിരവധി വിദേശികള്‍ക്കു ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിരോധ പോരാട്ടത്തിലെ മുന്‍ നിര പോരാളികളായ സ്വദേശികളെയും വിദേശികളെയും ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേശീയ അസംബ്ലി 600 മില്യണ്‍ ദിനാറിന്റെ ബില്ല് പാസ്സാക്കിയിരിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..