കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ബാസിൽ അൽ സബാഹു കോവിഡ് വാക്സിനേഷൻ സെന്ററിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണ്ണമാകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി. പ്രതിമാസം 300,000 പേര്‍ക്ക് കോവിഡ് കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇതിനകം ഏകദേശം 8,50,000 സ്വദേശികള്‍ കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ പുതിയതായി ആരംഭിച്ചതോടെ എത്രയും വേഗം എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിന് സാധിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പ്രത്യാശ പ്രകടിപ്പിച്ചു.
കുവൈത്ത് അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച അല്‍ നസീം അല്‍ മാസയേല്‍ കേന്ദ്രങ്ങള്‍ കൂടാതെ രാജ്യത്ത് മറ്റു 35 വാക്സിനേഷന്‍ സെന്ററുകള്‍ കൂടി പ്രവര്‍ത്തിക്കുന്നതായും പുതിയതായി ആരംഭിച്ച സെന്ററുകള്‍ പരിശോധിച്ച ശേഷം ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രതിരോധ വാക്‌സിനുകള്‍ക്ക് ആഗോള തലത്തില്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. എന്നാല്‍ വാക്‌സിനുകള്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം പേര്‍ക്കും സെപ്റ്റംബര്‍ മാസത്തോടെ
രണ്ടാമത് ഡോസ് കുത്തിവെപ്പ് നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..