കിഴക്കൻ പ്രവിശ്യാ കെഎംസിസിയുടെ സ്‌നോഹോപഹാരം യു.എ.റഹീമിന് മുഹമ്മദ് കുട്ടി കോഡൂർ കൈമാറുന്നു
അല്‍കോബാര്‍:പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഓഡിറ്റര്‍ യു.എ.റഹീമിന് കിഴക്കന്‍ പ്രവിശ്യാ കെഎംസിസി യാത്രയയപ്പ് നല്‍കി. അല്‍കോബാറിലും ജുബൈലിലും നാല് പതിറ്റാണ്ട് പിന്നിട്ട ഔദ്യോഗിക പ്രവാസ ജീവിതം മതിയാക്കിയാണ് സൗദി കെഎംസിസി ഓഡിറ്ററും കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കോഴിക്കോട് ജില്ലയിലെ വടകര അഴിയൂര്‍ സ്വദേശിയായ യു.എ.റഹീം നാട്ടിലേക്ക് തിരിക്കുന്നത്. 25 വര്‍ഷമായി ജൂബൈലിലെ സമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന റഹീം ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ഭരണ സമിതിയംഗമാണ്. ജൂബൈലിലെ വനിതാ കെഎംസിസി ഭാരവാഹിയായ ഭാര്യ സൗജത്തിനും ചടങ്ങില്‍ യാത്രയപ്പ് നല്‍കി.
പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനം സൗദി കെഎംസിസി ദേശീയ സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ കൂലേരി ഉദ്ഘാടനം ചെയ്തു. കെപിസിസി നിര്‍വഹകസമിതി യംഗവും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ അഹമദ് പുളിക്കല്‍, വിവിധ സാമൂഹ്യ മാധ്യമ പ്രവര്‍ത്തകരായ ഇ.എം.കബീര്‍, സാജിദ് ആറാട്ട്പുഴ, ഷാജി മതിലകം മാലിക് മക്ബൂല്‍ ആലുങ്കല്‍, അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, വനിതാ കെഎംസിസി പ്രസിഡന്റ് ശബ്നാ നജീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവിശ്യാ കെഎംസിസിയുടെ സ്‌നോഹോപഹാരം യു.എ. റഹീമിന് മുഹമ്മദ് കുട്ടി കോഡൂര്‍ കൈമാറി. വിവിധ സെന്‍ട്രല്‍ ജില്ലാ കമ്മിറ്റികള്‍ക്ക് വേണ്ടി ഭാരവാഹികള്‍ മോമാന്റോ സമ്മാനിച്ചു. യാത്രയയപ്പിന് നന്ദി പറഞ്ഞ് യു എ റഹീം സംസാരിച്ചു. ബഷീര്‍ ബാഖവി പറമ്പില്‍ പീടിക ഖിറാഅത്ത് നടത്തി. പ്രവിശ്യാ കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം സ്വാഗതവും ട്രഷറര്‍ സിപി ശരീഫ് നന്ദിയും പറഞ്ഞു.
പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ അസീസ് എരുവാട്ടി, സലീം പാണമ്പ്ര, സിദ്ധീഖ് പാണ്ടികശാല, ഹമീദ് വടകര, സലീം അരീക്കാട്, നൗഷാദ് തിരുവനന്തപുരം, മുഷ്താഖ് പേങ്ങാട്, കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നജീബ് ചീക്കിലോട്, ഹബീബ് പൊയില്‌തൊടി, മൊയ്തുണ്ണി പാലപ്പെട്ടി, ആസിഫ് മേലങ്ങാടി, നാസര്‍ ചാലിയം, ഇക്ബാല്‍ ആനമങ്ങാട്, റസാഖ് ചോലക്കര, ജാഫര്‍ അരീക്കോട്, റസാഖ് ഓമാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..