ഭരണഘടന ഉറപ്പ് നല്‍കുന്ന ലിംഗ സമത്വം സംഘപരിവാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു : കേളി കുടുംബവേദി


1 min read
Read later
Print
Share

.കേളി കുടുംബവേദി നടത്തിയ 'സ്ത്രീ സുരക്ഷ' വെബ്ബിനാറിൽ നിന്നും

റിയാദ് : ഇന്ത്യയിലും കേരളത്തില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേളി കുടുംബവേദി വെബ്ബിനാര്‍ സംഘടിപ്പിച്ചു.

ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തെ നിയമ വ്യവസ്ഥയും സ്ത്രീകള്‍ക്ക് തുല്യതയും, സുരക്ഷിതത്വവും നിരവധി അധികാര അവകാശങ്ങളും ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ അതിനെയൊക്കെ അട്ടിമറിച്ച് ഇന്ന് രാജ്യം ഭരിക്കുന്ന സംഘ പരിവാര്‍ ശക്തികള്‍ ഭരണഘടനയുടെ സ്ഥാനത്ത് സ്ത്രീകളെ അടിമകളായി കാണുന്ന മനുസ്മൃതിയെ രാജ്യത്തിന്റെ പുതിയ ഭരണഘടനയാക്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രഡിഡണ്ട് കെ പി വി പ്രീത പറഞ്ഞു.

'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന മനു വചനങ്ങളില്‍ നിന്ന് നവോത്ഥാന മുന്നേറ്റങ്ങള്‍ വഴിയും പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തര ഇടപെടല്‍ മൂലവും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ തുറന്ന് കിട്ടിയിട്ടുണ്ടെങ്കിലും പല മേഖലകളിലും സ്ത്രീകള്‍ ഇന്നും സുരക്ഷിതത്വമില്ലായ്മയും ലിംഗ വിവേചനവും നേരിടുന്നതായി വെബ്ബിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ച വെബ്ബിനാറില്‍ കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതമാശംസിച്ചു. കുടുംബവേദി ജോ: സെക്രട്ടറി സജീന സിജിന്‍ ആമുഖ ഭാഷണം നടത്തി. ദമാം നവോദയ കേന്ദ്ര ബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രന്‍, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വിമന്‍സ് വിങ് പ്രഡിഡണ്ട് റഹ്മത്ത് അഷ്റഫ്, സംസ്‌കൃതി ഖത്തര്‍ വനിതാവേദി പ്രഡിഡണ്ട് ഡോ.പ്രതിഭ രതീഷ്, കേളി കുടുംബവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗം ഷൈനി അനില്‍ എന്നിവര്‍ വെബ്ബിനാറില്‍ സംസാരിച്ചു. കേളി കുടുംബവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗം ബിന്ദു മധു വെബ്ബിനാറില്‍ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
SAUDI

1 min

കൊല്ലം സ്വദേശി സൗദിയില്‍ മരിച്ചു

Jul 12, 2022


whale

1 min

തിമിംഗലത്തില്‍ നിന്ന് കിട്ടിയത് 10 കോടിയുടെ ആംബര്‍ഗ്രിസ്‌; കോളടിച്ച്‌ മത്സ്യത്തൊഴിലാളികള്‍

Jun 2, 2021


Oman

1 min

മസ്‌ക്കറ്റില്‍ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

Dec 2, 2020


Most Commented