സുനിലിനെ നാട്ടിലേക്ക് അയക്കുന്ന വേളയിൽ; ഇൻസെറ്റിൽ സുനിൽ
റിയാദ് : പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടര മാസത്തോളമായി ചികിത്സയിലായിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശി സുനില്‍ തങ്കമ്മയെ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലില്‍ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി റിയാദിലെ നസീമില്‍ എ സി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു സുനില്‍ തങ്കമ്മ. ജോലിക്ക് പോകാന്‍ കഴിയാതെ കിടപ്പിലായ സുനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടരമാസത്തെ ചികില്‍സക്ക് ശേഷവും അസുഖത്തിന് കാര്യമായ മാറ്റമില്ലാത്തതിനാല്‍ തുടര്‍ ചികിത്സക്കായി നാട്ടില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടര മാസത്തെ ചികിത്സയ്ക്കായി ഭീമമായ തുകയാണ് ആശുപത്രിയില്‍ ഒടുക്കേണ്ടിയിരുന്നത്. എന്നാല്‍ അത്രയും തുക കണ്ടെത്തുകയെന്നത് സുനിലിന് പ്രായസമായതിനാല്‍ ഇന്ത്യന്‍ എമ്പസ്സിയുടെ സഹായത്തോടെ കേളി ജീവകാരുണ്യ കമ്മറ്റി ഇടപെട്ടാണ് നാട്ടില്‍ പോകുന്നതിനുള്ള വഴി ഒരുക്കിയത്. സുനിലിന്റെ യാത്രാ ചെലവും യാത്രക്കുള്ള സ്ട്രെച്ചര്‍ സംവിധാനം ഒരുക്കുന്ന ചെലവും എംബസിയാണ് ഏറ്റെടുത്തത്. ആശുപത്രിയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള ആംബുലന്‍സ് സൗകര്യം റിയാദിലെ ഷിഫാ അല്‍ജസീറ പോളി ക്ലിനിക്ക് അധികൃതര്‍ ഒരുക്കിയിരുന്നു. ആശുപത്രിയിലെ ചികിത്സാ കാലയളവിലും നാട്ടിലെത്തിക്കുന്നതുവരെയും കേളി കുടുംബവേദി പ്രവര്‍ത്തകര്‍ ആവശ്യമായ സഹായം സുനിലിന് നല്‍കിയിരുന്നു. സുനിലിന്റെ സഹോദരന് സുരേഷ് യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ച സുനിലിനെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.
Content Highlights: keli
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..