മക്കയിലെ വിശ്വാസികൾ
റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 73,820 തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ച ശേഷം ശനിയാഴ്ച വരെ മദീന സന്ദര്‍ശിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ 12 നാണ് ഹജ്ജ് അവസാനിച്ചത്. തീര്‍ത്ഥാടനം നടത്തുന്നതിന് മുമ്പ് വിശുദ്ധ മദീന നഗരം സന്ദര്‍ശിക്കാത്ത നിരവധി തീര്‍ത്ഥാടകര്‍, ഹജ്ജിനുശേഷമാണ് മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിച്ച് സിയാറത്ത് നടത്തിയത്.
മദീന സന്ദര്‍ശിച്ച തീര്‍ത്ഥാടകരില്‍ 22,744 പേര്‍ മദീന വിട്ടു. നിലവില്‍ മദീനയില്‍ അവശേഷിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം 51,076 പേരാണ്.
Content Highlights: hajj news
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..