എയ്ഡൻ ആഷ്‌ലി മഞ്ഞില, ജാഹ്നവി ജിയ, മാധവ് കൃഷ്ണ, ആദിശ്രീ സോണി, ജൂണ ഉറുവച്ചേടുത്ത്, റിതു കീർത്ത്
മനാമ: പ്രശസ്ത കവയത്രിയും മലയാളം മിഷന്‍ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപനമത്സരത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ ചാപ്റ്റര്‍ നടത്തിയ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചാപ്റ്റര്‍ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയാണ് മത്സരഫലം പ്രഖ്യാപ്പിച്ചത്.
6 മുതല്‍ 10 വയസ്സ് വരെയുള്ളവരുടെ ജൂനിയര്‍ വിഭാഗത്തില്‍ എയ്ഡന്‍ ആഷ്‌ലി മഞ്ഞില (കണിക്കൊന്ന വിദ്യാര്‍ഥി, ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാല) ഒന്നാം സ്ഥാനവും ജാഹ്നവി ജിയ (കണിക്കൊന്ന വിദ്യാര്‍ഥിനി, ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാല) രണ്ടാം സ്ഥാനവും മാധവ് കൃഷ്ണ (കണിക്കൊന്ന വിദ്യാര്‍ഥി, വ്യാസ ഗോകുലം മലയാളം പാഠശാല, റിഫ) മൂന്നാം സ്ഥാനവും നേടി.
11 മുതല്‍ 16 വയസ്സ് വരെയുള്ളവരുടെ സീനിയര്‍ വിഭാഗത്തില്‍ ആദിശ്രീ സോണി (നീലക്കുറിഞ്ഞി വിദ്യാര്‍ഥിനി, ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാല) ഒന്നാം സ്ഥാനവും ജൂണ ഉറുവച്ചേടുത്ത് (ആമ്പല്‍ വിദ്യാര്‍ഥിനി, ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി മലയാളം പാഠശാല) രണ്ടാം സ്ഥാനവും റിതു കീര്‍ത്ത് (സൂര്യകാന്തി വിദ്യാര്‍ഥി, ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാല) മൂന്നാം സ്ഥാനവും നേടി.
രണ്ട് ഘട്ടങ്ങളുള്ള മത്സരത്തിന്റെ ചാപ്റ്ററിനുള്ളിലെ പഠിതാക്കള്‍ക്കിടയില്‍ നടത്തിയ ഒന്നാം ഘട്ട മത്സരത്തിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ വിവിധ ചാപ്റ്ററുകളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവരെ ഉള്‍പ്പെടുത്തിയുള്ള ഫൈനല്‍ മത്സരം മാര്‍ച്ച് 6 വൈകിട്ട് 7 മണിക്ക് ഓണ്‍ലൈനായി നടത്തും. ഫൈനല്‍ മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സാക്ഷ്യപത്രവും യഥാക്രമം 5000, 3000, 2000 രൂപ എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും മലയാളം മിഷന്‍ നല്‍കും. ഇതിനു പുറമെ ഓരോ ചാപ്റ്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കും ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും
മേഖലാതലത്തിലും ചാപ്റ്റര്‍ തലത്തിലും വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം പിന്നിട് നടത്തുമെന്ന് ചാപ്റ്റര്‍ സെക്രട്ടി ബിജു.എം സതീഷ് അറിയിച്ചു. മലയാളം മിഷന്റെ വെബ് മാഗസീനായ 'പൂക്കാലത്തിന്റെ 'ആഭിമുഖ്യത്തില്‍ ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ മേഖല/ചാപ്റ്ററുകളുലെ പഠിതാക്കള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..