സാം സാമുവേലിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മലയാളി സമൂഹം


അശോക് കുമാര്‍

-

മനാമ: ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയിലെ നിറ സാന്നിധ്യമായിരുന്ന സാം സാമുവേലിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്ഥരായി മലയാളി സമൂഹം. ഇരുപതു വര്‍ഷത്തിലേറെയായി ബഹ്റൈനിലെ മലയാളികള്‍ക്കിടയില്‍ സഹായഹസ്തവുമായി ഓടിയെത്തുന്ന ഒരു വ്യക്തിത്വമായിരുന്നു. കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാം വ്യാഴാഴ്ച രാവിലെയാണ് മരണമടഞ്ഞത്. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സാം ജോലിക്കു ശേഷം കിട്ടുന്ന സമയത്ത് സാമൂഹിക പ്രവര്‍ത്തനം തന്റെ ജീവന്റെ ഭാഗമാക്കി മാറ്റിയിരുന്നു. ഭാര്യ സിസിലിയും മക്കളായ സിമി സാറയും സോണി സാറയും നാട്ടിലാണ്.

നിരവധി സംഘടനകളാണ് സാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് സാമിന്റെ വേര്‍പാടില്‍ അനുശോചിച്ചു. ബഷീര്‍ അമ്പലായിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി ഗ്രൂപ്പ് അംഗങ്ങള്‍ സാമുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചു.

ബഹ്റൈന്‍ കേരളീയ സമാജം സജീവ അംഗം സാം സാമുവേലിന്റെ ആകസ്മിക നിര്യാണത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബഹ്റൈന്‍ സബര്‍മതി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് സാം സാമുവലിന്റെ നിര്യാണത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ അനുശോചിച്ചു. സാമിന്റെ അകാല വിയോഗത്തിലൂടെ ബഹ്റൈന്‍ പ്രവാസ ലോകത്തിന് നഷ്ടമായത് മാതൃകാ സാമൂഹ്യ പ്രവര്‍ത്തകനെയെന്ന് ബഹ്റൈന്‍ കെ.എം.സി.സി വിലയിരുത്തി. കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പ്രവാസികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു. കൊവിഡ് ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. സ്വന്തം ജീവന്‍ പോലും നോക്കാതെ അദ്ദേഹം നടത്തിയ കൊവിഡ് സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാത്തതാണ്. പ്രവാസികള്‍ക്കിടയില്‍ നിരവധി പേര്‍ക്ക് ആശ്വാസമേകിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ വിയോഗം ജീവകാരുണ്യ രംഗത്തിന് തീരാനഷ്ടമാണ്. ബഹ്റൈനിലെ പ്രവാസി സംഘടനാ നേതാക്കള്‍മാരുമായും പ്രവര്‍ത്തകരുമായും നല്ല ബന്ധങ്ങള്‍ സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അനുശോചന കുറിപ്പിലൂടെ വ്യക്തമാക്കി.

ബഹ്റൈന്‍ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമായിരുന്നു സാം സാമുവല്‍ എന്ന് ഇന്‍ഡക്‌സ് ബഹ്റൈന്‍ അനുശോചന കുറിപ്പിലൂടെ അനുസ്മരിച്ചു.

വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നുന്നതായും നിത്യശാന്തിക്കായി പ്രവര്‍ത്തിക്കുന്നതായും ഇന്‍ഡക്‌സ് ബഹ്‌റൈന് വേണ്ടി ഭാരവാഹികളായ അനീഷ് വര്‍ഗ്ഗീസ്, റഫീക്ക് അബ്ദുള്ള, അജി ഭാസി, സാനി പോള്‍ എന്നിവര്‍ പറഞ്ഞു.

സബര്‍മതി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റും ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന സാം സാമുവേലിന്റെ വിയോഗത്തില്‍ 'പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍' അനുശോചനം രേഖപ്പെടുത്തി.

സാം അടൂരിന്റെ നിര്യാണം ബഹ്റൈന്‍ സാമൂഹിക പ്രവത്തനരംഗത്ത് ഉണ്ടാക്കിയ നഷ്ടം നികത്താനാവാത്തത് ആണ് എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് നിസ്വാര്‍ത്ഥനായ ഒരു മനുഷ്യസ്‌നേഹിയെ ആണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖത്തില്‍ പങ്ക് ചേരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പ്രമുഖ സഹകാരിയും ബഹ്‌റൈനിലെ ജീവകാരുണ്യ സാംസ്‌കാരിക മേഖലയിലെ കരുത്തുറ്റ സാന്നിധ്യവും ആയിരുന്ന സാം സാമുവേലിന്റെ അകാല നിര്യാണത്തില്‍ സീറോ മലബാര്‍ സോസൈറ്റി അനുശോചനം രേഖപ്പെടുത്തി. വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും ബഹ്‌റൈനിലെ എളിമയുടെ മുഖവും ആയിരുന്നു സാം. ഏകാന്ത പഥികനായി കര്‍മ്മം ചെയ്യുകയാണ് തന്റെ കര്‍ത്തവ്യം എന്ന് തിരിച്ചറിഞ്ഞ സാമിന്റെ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകാപരമായിരുന്നുവെന്ന് സീറോമലബാര്‍ സൊസൈറ്റി അനുശോചിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented