അൽകോബാർ കെ.എം.സി.സി വനിതാ വിംഗ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ശബ്നാ നജീബ് (പ്രസിഡന്റ്) ഹാജറ സലിം (ജനറൽ സെക്രട്ടറി) സീനത്ത് അഷറഫ് (ട്രഷറർ)
അൽകോബാർ: കേരളത്തിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും സൈബർ രംഗത്ത് സർവകലാശാല വിദ്യാർഥിനികളടക്കമുള്ള സ്ത്രീകൾക്കെതിരെ ഫാസിസ്റ്റ് ശക്തികൾ നടത്തി വരുന്ന ജാതീയ വംശീയ അധിക്ഷേപങ്ങൾക്കെതിരെ സർക്കാരുകൾ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നു കെ,എം സി.സി വനിതാ വിംഗ് സംഘടിപ്പിച്ച വനിതാ സംഗമം അഭിപ്രായപ്പെട്ടു.സ്ത്രീസംരക്ഷണ നിയമങ്ങൾ ശക്തമായി നടപ്പിലാക്കി സ്ത്രീകൾക്ക് സാമൂഹ്യ നീതി ഉറപ്പാക്കാൻ സർക്കാരുകൾക്ക് ഭരണഘടനാ പരമായ ബാധ്യതയുണ്ടെന്നു വനിതാ കെഎംസിസി നേതാക്കൾ വ്യക്തമാക്കി. ശബ്നാ നജീബിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎം.സി സി അൽകോബാർ സെൻട്രൽ കമ്മിറ്റി ട്രഷറർ അൻവർ നജീബ് ചീക്കിലോട് ഉദ്ഘാടനം ചെയ്തു.ജുനൈദ് കാഞ്ഞങ്ങാട് ആശംസകൾ നേർന്നു.
സൗദി കെ.എംസി.സി ദേശീയതല അംഗത്വ കാമ്പയിൻറെ ഭാഗമായി അംഗങ്ങളായവർക്കുള്ള അംഗത്വ കാർഡ് വിതരണ ഉദ്ഘാടനം ഫസീന ഇക്ബാൽ റോഷ്ന ഷാജഹാന് നൽകി നിർവ്വഹിച്ചു. തയ്യൽ പരിശീലനം, കോസ്റ്റ്യൂം ഡിസൈനിംഗ്, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങി പ്രവാസ ലോകത്ത്വ നിതകളെ ചേർത്ത് നിർത്തി നിരവധി പരിശീലന പരിപാടികൾ സംഘടിപ്പിച്ചതായി പ്രവർത്തന റിപ്പോർട്ടിൽ ഭാരാവാഹികൾ വ്യക്തമാക്കി
പുതിയ ഭാരവാഹികൾ: ശബ്നാ നജീബ് (പ്രസിഡന്റ്) റിഫാന ആസിഫ്,ഫസീല ഹബീബ്,റോഷ്‌ന ഷാജി, ആസിയ ഹംസ (വൈസ് പ്രസിഡന്റ്) ഹാജറ സലിം (ജനറൽ സെക്രട്ടറി) ഫൌസിയ റഷീദ്,ഫസീന ഇക്ബാൽ,ബുഷറ ഗഫൂർ,സിനാ ഷമീർ (സെക്രട്ടറിമാർ), സീനത്ത് അഷറഫ് (ട്രഷറർ) ശമീജ ഷാജി (എഡ്യൂക്കേഷൻ വിംഗ് കൺവീനർ) ഖദീജ (ആർട്സ്& സ്പോർട്ട്സ്) ഹസ്ന മുർഷിദ് (ജീവകാരുണ്യം ) ഫസീല വാഴക്കാട് (മീഡിയാ കൺവീനർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ആസിഫ് മേലങ്ങാടി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഹാജറാ സലീം സ്വാഗതവും സിനാ ഷമീർ നന്ദിയും പറഞ്ഞു. റുവാ ആസ്വിഫ് ഖിറാഅത്ത് നടത്തി.
അൽകോബാർ കെ.എം.സി.സി വനിതാ വിംഗ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ശബ്നാ നജീബ് (പ്രസിഡന്റ്) ഹാജറ സലിം (ജനറൽ സെക്രട്ടറി) സീനത്ത് അഷറഫ് (ട്രഷറർ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..