ജിദ്ദ: ജിദ്ദയിലെ ബുറൈമാന്‍ ഡിസ്ട്രിക്ടില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന നിരവധി കച്ചവട സ്ഥാപനങ്ങള്‍ കണ്ടെത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ അല്ലാത്തവ അടച്ചിടുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിയമം ലംഘിച്ചു തുറന്നു പ്രവര്‍ത്തിക്കുന്ന നിരവധി ഷോപ്പുകള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തുകയും 117 ഷോപ്പുകള്‍ അടയ്ക്കുകയും ചെയ്തു.
അടപ്പിച്ച സ്ഥാപനങ്ങളില്‍ ബാര്‍ബര്‍ഷോപ്പ്, കുട്ടികളുടെ വിനോദ കേന്ദ്രം, ഭക്ഷണം കഴിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത ഹോട്ടലുകള്‍, തുടങ്ങിയവയും ഉള്‍പ്പെടും. ബാര്‍ബര്‍ ഷോപ്പുകള്‍ ഫോണിലൂടെ ഉപഭോക്താക്കളുമായി ബന്ധപ്പെടുകയും രഹസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതും അധികൃതര്‍ക്ക് ബോധ്യമായി. അതുപോലെ ഹുക്ക വലിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത കഫേകളും അടപ്പിച്ചവയില്‍ ഉള്‍പ്പെടും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..