ആറുപേര്‍ക്ക് ജീവനേകി സച്ചു മടങ്ങി; ആ ഹൃദയം ഇനി നന്ദകുമാറില്‍ തുടിക്കും


എസ്.ദയാല്‍

സച്ചു സജി, ഹൃദയം സ്വീകരിച്ച നന്ദകുമാർ

ആറുപേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നാണ് സച്ചുവിന്റെ മടക്കയാത്ര. സച്ചുവിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിനും കരള്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്കും രണ്ട് കണ്ണുകള്‍ മെഡിക്കല്‍ കോളേജിലെ ഐ ബാങ്കിനുമാണ് നല്‍കിയത്.

ഗാന്ധിനഗര്‍: വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച കോട്ടയം ളാക്കാട്ടൂര്‍ മുളംകുന്നത്ത് സജിയുടെ മകന്‍ സച്ചു സജി(22) യുടെ ഹൃദയം ഇനി നന്ദകുമാറിന്റെ ശരീരത്തില്‍ തുടിക്കും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലാണ് പെരുമ്പാവൂര്‍ കീഴില്ലം സിന്ധുഭവനില്‍ നന്ദകുമാറിന്(25) സച്ചുവിന്റെ ഹൃദയം തുന്നിച്ചേര്‍ത്തത്. നന്ദകുമാര്‍ ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത് ഏഴാമത്തെ ഹൃദയമാറ്റശസ്ത്രക്രിയയാണ്. ലോക്ഡൗണ്‍ കാലത്തും ഇവിടെ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ലോക അവയവദാനദിനമായ ഓഗസ്റ്റ് 13-ന് സച്ചുവിന്റെ ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധമായി മുന്നോട്ടുവന്നതും മറ്റൊരു പ്രത്യേകതയായി.

അഞ്ചിന് തിരുവഞ്ചൂരിനടുത്ത് മോസ്‌കോ കവലയ്ക്ക് സമീപമുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സച്ചുവിനെയും സഹയാത്രികനെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച സച്ചുവിന് മസ്തിഷ്‌കമരണം സംഭവിച്ചു. സ്ഥിരീകരണ പരിശോധനകള്‍ നടത്തി ബന്ധുക്കളെ വിവരമറിയിച്ചു. കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' വഴിയാണ് അവയവദാനപ്രക്രിയ നടത്തിയത്.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍, മൃതസഞ്ജീവനി സെന്‍ട്രല്‍ സോണ്‍ നോഡല്‍ ഓഫീസര്‍ കെ.പി.ജയകുമാര്‍, യൂറോളജി വിഭാഗം മേധാവി ഡോ. സുഭാഷ് ഭട്ട്, അനസ്തീഷ്യവിഭാഗം മേധാവി ഡോ. ശാന്തി എന്നിവരാണ് അവയവദാനപ്രക്രിയക്കും ശസ്ത്രക്രിയക്കും നേതൃത്വം നല്‍കിയത്.

അത്യധികം വേദനയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ നന്ദി പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. സച്ചുവിന്റെ ഭാര്യ ശാലു. എം.ആര്‍.സജിയുടെയും സതിയുടെയും മകനാണ് സച്ചു.

content highlights: sachu saji organ donation

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented