• പന്തക്കൽ മൂലക്കടവ് ഭാഗത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനെത്തിയ അസം സ്വദേശി നിസാമുദ്ദീൻ
പന്തക്കൽ: ഒരു കൂട്ടം അതിഥിത്തൊഴിലാളികൾ പ്ലാസ്റ്റിക് കുപ്പികൾ കൂമ്പാരമായി ശേഖരിക്കുമ്പോൾ വൃത്തിയാകുന്നത് നാട്. അസം, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ യുവാക്കളാണ് ഇങ്ങനെ കുപ്പികൾ ശേഖരിച്ച് വിൽപ്പന നടത്തി ജീവിക്കാൻ വഴികണ്ടെത്തുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പേർ ഇത്തരത്തിൽ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു. മുച്ചക്ര സൈക്കിളിലാണ് ഇവരുടെ യാത്ര. പാതയോരത്തും ഓവുചാലുകളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പികൾ, കടകൾ-മദ്യശാലകൾ എന്നിവിടങ്ങളിൽനിന്നും ലഭിക്കുന്ന കുപ്പികൾ എന്നിവയെല്ലാം ചാക്കുകളിൽ നിറയ്ക്കും.
വൈകുന്നേരമാകുമ്പോഴേക്കും വലിയ പ്ലാസ്റ്റിക് ചാക്ക് നിറയെ കുപ്പികൾ കിട്ടാറുണ്ടെന്ന് സംഘം പറയുന്നു. കാലിക്കുപ്പികൾ ഒഴിവാകുന്നത് വ്യാപാരികൾക്കും അനുഗ്രഹമായതിനാൽ വില ഈടാക്കാതെയാണ് പ്ലാസ്റ്റിക് കുപ്പികൾ നൽകുക.
ഗ്രാമപ്രദേശങ്ങളിൽനിന്ന് ശേഖരിച്ച് ചാക്ക് നിറയുമ്പോൾ പട്ടണങ്ങളിലെ ആക്രിക്കടകളിലാണ് വിൽപ്പന നടത്തുക. ഒരു കിലോ കുപ്പിക്ക് 18 രൂപയോളം കിട്ടുന്നുണ്ടെന്നും ഇവർ പറയുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..