പ്ലാസ്റ്റിക് ശേഖരണത്തിനിടെ ഹരിതകർമസേനയ്ക്ക് കിട്ടിയ സ്വർണ ഉരുപ്പടികൾ ഉടമയെ കണ്ടെത്തി പ്രസിഡന്റ് എം.എ. ബിജു കൈമാറുന്നു
വണ്ണപ്പുറം (ഇടുക്കി): പ്ലാസ്റ്റിക് ശേഖരണത്തിനിടെ കിട്ടിയ മോതിരവും കമ്മലും ഉടമസ്ഥയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു. വണ്ണപ്പുറം പതിനാറാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ തുരുത്തേല്‍ റീന സജി, മേപ്പക്കല്ലായില്‍ ആന്‍സി ജോണ്‍സന്‍ എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെക്കൊടുത്തത്.
ഫെബ്രുവരി 26-ന് ആണ് പ്ലാസ്റ്റിക്ക് വീടുകളില്‍നിന്ന് ശേഖരിച്ചത്. ഇവ പരിശോധിക്കുന്നത് മാര്‍ച്ച് ഏഴിനാണ്. അപ്പോഴാണ് ഒരു കവറില്‍ കമ്മലും മോതിരവും കണ്ടത്. തുടര്‍ന്ന് പഞ്ചാത്തംഗം ജഗദമ്മ വിജയനെ വിവരം അറിയിക്കുകയും ഇവര്‍ ഇത് വാര്‍ഡിന്റ ഗ്രൂപ്പില്‍ ഇടുകയും ചെയ്തു. അങ്ങനെ ഉടമസ്ഥയെ തിരിച്ചറിയുകയുംചെയ്തു.
തുടര്‍ന്ന് ഈ ആഭരണങ്ങള്‍ കയറ്റിയാനിക്കല്‍ ജെയ്സിയുടെയാണെന്ന് കണ്ടെത്തി. കമ്മലും മോതിരവും പ്ലാസ്റ്റിക് മാലിന്യത്തില്‍ അറിയാതെ പെട്ടുപോകുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജുവിന്റ നേതൃത്വത്തില്‍ സ്വര്‍ണം ഉടമയ്ക്ക് തിരികെനല്‍കി.
Content Highlights: haritha karmasena returns gold ring and ear ring to owner
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..