ധനുഷ് | ഫോട്ടോ: എ.എൻ.ഐ
ചെന്നൈ: സിനിമയിലെ പുകവലി ദൃശ്യത്തിനൊപ്പം നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതിക്കാണിക്കാത്തതിന്റെ പേരിലുള്ള കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് നടൻ ധനുഷിനെ ഒഴിവാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ധനുഷ് നായകനായി അഭിനയിച്ച് 2014-ൽ റിലീസ് ചെയ്ത വേലൈയില്ലാ പട്ടധാരി എന്ന ചിത്രത്തിലെ രംഗമാണ് കേസിന് അടിസ്ഥാനം.
സെയ്ദാപേട്ട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ധനുഷ് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. സതീഷ്കുമാറാണ് അനുകൂലമായി ഉത്തരവിട്ടത്.
ധനുഷുമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയും വേലൈയില്ലാ പട്ടധാരിയുടെ നിർമാതാവുമായ ഐശ്വര്യയും ഇതേകേസിൽ പ്രതിയാണ്. ഐശ്വര്യ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Content Highlights: velai illa pattathari movie, case against dhanush and aishwarya
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..