ജോജിയുടെ പോസ്റ്റർ
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയെ പ്രകീര്‍ത്തിച്ച് പ്രശസ്ത അമേരിക്കന്‍ വാരികയായ ദ ന്യൂയോര്‍ക്കര്‍. കോവിഡ് സാഹചര്യത്തെ മനോഹരവും സൂക്ഷ്മവുമായി കഥയുമായി ഇണക്കിച്ചേര്‍ത്ത ചിത്രമാണ് ജോജി. സംവിധായകന്‍ ദിലീഷ് പോത്തന്റെ സാമര്‍ഥ്യത്തെ അഭിനന്ദിക്കുന്നു- സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി എഴുതുന്നു.
കോവിഡ് ചലച്ചിത്രമേഖലയെ നിശ്ചലമാക്കിയപ്പോള്‍ ജോജി എന്ന ഇന്ത്യന്‍ സിനിമ കോവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും സാധ്യതയാക്കി. ബിന്‍സി ജോജിയോട് അപ്പന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്ന രംഗം കൊവിഡ് സാഹചര്യത്തെ സിനിമ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തിയതിന് ഉദാഹരണമായി പറയുന്നു. ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും ബ്രാഡി പ്രശംസിക്കുന്നു.
1925-ല്‍ സ്ഥാപിതമായ വാരികയാണ് ദ ന്യൂയോര്‍ക്കര്‍. ദമ്പതികളായ ജെയിന്‍ ഗ്രാന്റും ഹരോള്‍ഡ് ബോസുമാണ് വാരികയുടെ സ്ഥാപകര്‍. ദ ന്യൂയോര്‍ക്കറിന്റെ ഓണ്‍ലൈനില്‍ നിരൂപണണം വായിക്കാം.
ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി. വില്യം ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന നാടകമാണ് ജോജിക്ക് പ്രചോദനമായത്.
ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.
Content Highlights: The New Yorker American weekly praises Joji Malayalam Movie, Dileesh Pothen, Joji Review


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..