-
മുംബെെ: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ഫ്ലാറ്റ് സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു അജ്ഞായ യുവതിയുടെ സാന്നിധ്യം.
നടൻ മരിച്ച ദിവസത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്ലാറ്റിലേക്ക് കയറുന്നത്.
സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പോലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആർക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവർ സംസാരിക്കുന്നതും കാണാം.
ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മുംബെെ പോലീസിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ജൂൺ 14നാണ് സുശാന്തിനെ ബാദ്രയിലുള്ള വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. നടൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. സുശാന്തിന്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങൾ രംഗത്ത് വരികയും ബിഹാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. നിലവിൽ കേസ് സി.ബി.ഐയുടെ പരിഗണനയിലാണ്.
Video Courtesy: India.com
Content Highlights: Sushant Singh Rajput case: CCTV footage mystery woman entering the actor's apartment on June 14
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..