ശരത് സക്സേന | PHOTO: INSTAGRAM/SHARAT SAXENA
ബോളിവുഡിലെ അഭിനയം മതിയാക്കി തെന്നിന്ത്യയിലേയ്ക്ക് ശ്രദ്ധ ചെലുത്താനുള്ള കാരണം വെളിപ്പെടുത്തി നടൻ ശരത് സക്സേന. ഹിന്ദി ചിത്രങ്ങളിൽ സംഘട്ടന രംഗങ്ങളിലേയ്ക്ക് മാത്രമേ തന്നെ വിളിക്കാറുണ്ടായിരുന്നുള്ളൂ എന്നും 25 മുതൽ 30 വർഷത്തോളം താൻ ഇതാണ് ചെയ്തതെന്നും ശരത് സക്സേന പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്നതിനാണ് പിന്നീട് നടൻ ഊന്നൽ നൽകിയത്.
‘ബോളിവുഡിൽ കാര്യമായ അവസരം ലഭിക്കാത്തതിനാലാണ് തെന്നിന്ത്യൻ സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. സംഘട്ടന രംഗങ്ങൾ മാത്രമാണ് എനിക്ക് ലഭിച്ചിരുന്നത്. എനിക്ക് എന്റെ മുഖം ഇഷ്ടമല്ലായിരുന്നു. രാവിലെ ഷൂട്ടിന് പോകുന്നതിന് മുൻപ് കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു, കാരണം ഞാൻ ഇടി കൊള്ളാൻ വേണ്ടിയാണ് പോകുന്നത്. നായകന്മാരുടെ ഇൻട്രോ സീനിനു വേണ്ടിയാണ് ഞങ്ങളെ ആവശ്യം.. നായകൻ വരുമെന്നും എന്നെ ഇടിച്ച ശേഷം കഥയിലെ നായകനാണെന്ന് പ്രസ്താവിക്കുമെന്നുമുള്ള ബോധ്യം എനിക്കുണ്ടായിരുന്നു. ഇതായിരുന്നു 25 മുതൽ 30 വർഷത്തോളം എന്റെ ജോലി.
ഒരിക്കൽ എത്ര രൂപ കെെവശമുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു. ഞാൻ ജോലിക്കൊന്നും പോയില്ലെങ്കിലും ഒരു വർഷം കഴിയാനുള്ള തുക പക്കലുണ്ടെന്ന് ഭാര്യ വ്യക്തമാക്കി. അന്ന് ഞാൻ ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തി. ദെെവാനുഗ്രഹം കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കമൽ ഹാസന്റെ ഓഫീസിൽ നിന്ന് വിളി വന്നു. 'ഗുണ'യിലെ വേഷം എനിക്ക് നൽകി. പ്രതിഫലവും കഥാപാത്രവും നല്ലതായിരുന്നു‘, ശരത് സക്സേന പറഞ്ഞു.
ചിരഞ്ജീവിയെ പരിചയപ്പെട്ടത് തെലുങ്കിൽ അവസരങ്ങൾ ലഭിക്കാൻ കാരണമായെന്നും 10-15 ചിത്രങ്ങൾ ചെയ്യാനായെന്നും നടൻ പറഞ്ഞു. പ്രിയദർശന്റെ മലയാള ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചുവെന്നും ശരത് സക്സേന ചൂണ്ടിക്കാട്ടി. കരിയറിൽ 300-ലധികം ചിത്രങ്ങളിൽ ശരത് സക്സേന അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ, അഗ്നീപഥ്, റെഡി, ബോഡിഗാർഡ്, വിവേകം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
Content Highlights: Sharat Saxena says why he stop acting on bollywood films


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..