• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

'ആറ് ഭീകരന്മാർ തമ്മിലുള്ള മത്സരമാണ് അവിടെ കണ്ടത്'

May 6, 2018, 11:16 AM IST
A A A

ലിജോയെ സംബന്ധിച്ച് ആമേനോ അങ്കമാലിയോ ആ വക യാതൊന്നുമോ കടന്നു വരാതെ പുതിയതായി ഓരോ ഫ്രെയിമിനെയും കരുതിപ്പോരുകയും അതേ സമയം ഈമക്കു മാത്രമായി പുതിയ ഒരു ചീട്ട് എറിയുകയും വേണം! ഷൈജുവിനെ സംബന്ധിച്ചാണെങ്കില്‍ അതിലേറെ.

eemau au
X

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ മികച്ച അനുഭവമാണെന്ന് സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍. ഈ.മ.യൗ വില്‍ തനിക്ക് കാണാന്‍ കഴിഞ്ഞത് അഭിനേതാക്കളും സംവിധായകനും ക്യാമറാമാനും തമ്മിലുള്ള മത്സരം ആയിരുന്നുവെന്നും അവസാനം വിനായകന്‍ വിജയിച്ചുവെന്നും ഷഹബാസ് അമന്‍ കൂട്ടിച്ചേര്‍ത്തു.

ഷഹബാസ് അമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഈ.മ.യൗ കാണുമ്പോള്‍ ഒരു മത്സരം കാണുകയായിരുന്നു! ഇതിവൃത്തത്തില്‍ നിന്നു മാത്രമല്ല, സിനിമയുടേതായ എല്ലാ അകവട്ടത്തില്‍ നിന്നും മാറി നിന്ന്‌കൊണ്ട് ശ്രദ്ധിച്ചത് ആ മത്സരമായിരുന്നു! പൊരിഞ്ഞ മഴയത്ത് നടക്കുന്ന ആ മത്സരത്തില്‍ പങ്കെടുക്കുന്നത് പ്രധാനമായും ആറു ഭീകരരാണ്! സംവിധായകന്‍ ലിജോ ജോസ്, ആക്ടേഴ്‌സായ പൗളിച്ചേച്ചി, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, സുബൈര്‍. ചായാഗ്രാഹകന്‍ ഷൈജു ഖാലിദ്! പൊരിഞ്ഞ മത്സരം. 

അവസാന റൗണ്ടില്‍ എത്തുമ്പോഴേക്കും മല്‍സരം അതില്‍ നാലു പേര്‍ തമ്മില്‍ മാത്രമായി! ലിജോ, ചെമ്പന്‍, വിനായകന്‍, ഷൈജു! ആരാരെന്ന് പറയാന്‍ പറ്റാത്ത സ്ഥിതി! എന്നു പറഞ്ഞാല്‍ മത്സരത്തിലെ മല്ല് എന്ന് പറയുന്നത്, ആരാണു ഇതു വരെയുള്ള തങ്ങളെ തരിമ്പും കോപ്പിയടിക്കാതെ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാക്കുക?? അവിടെയാണു സംഭവം കിടക്കുന്നത്! മെയ്ക്കിംഗിന്റെ ഭീകരത എന്നൊക്കെപ്പറയുന്നത് അവിടെയാണ്! ഇടവകയിലെ ആ ഇത്തിരി വട്ടം വിട്ട് ഈ.മ.യൗ ക്ക് എവിടെയും പോകാനില്ല! കാണികള്‍ക്കുമില്ല പോകാന്‍ വേറെ ഒരിടം! മഴ പെയ്ത് ചളിപിളിയായ ആ സ്ഥലത്ത് കിടന്ന് കളിക്കുകയാണു എല്ലാവരും. തിയറ്ററിനു പുറത്ത് പാര്‍ക്ക് ചെയ്ത കാറും വീട്ടിലേക്കുള്ള വഴിയും മഴയില്‍ കുതിര്‍ന്ന് കുളമായിട്ടുണ്ടാകുമല്ലോ എന്ന് ഇടക്ക് ശ്രദ്ധ തെറ്റിക്കൊണ്ടിരുന്നു! എല്ലാം സ്‌ക്രീനനുനുഭവത്തിന്റെ ചാല ആയിരുന്നു എന്നത് വേറെക്കാര്യം! അപ്പോഴും കടുത്ത മല്‍സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു! എല്ലാവരുടെ മുന്‍പിലും ഉണ്ട് വലിയ ഹര്‍ഡില്‍! 

ലിജോയെ സംബന്ധിച്ച് ആമേനോ അങ്കമാലിയോ ആ വക യാതൊന്നുമോ കടന്നു വരാതെ പുതിയതായി ഓരോ ഫ്രെയിമിനെയും കരുതിപ്പോരുകയും അതേ സമയം ഈമക്കു മാത്രമായി പുതിയ ഒരു ചീട്ട് എറിയുകയും വേണം! ഷൈജുവിനെ സംബന്ധിച്ചാണെങ്കില്‍ അതിലേറെ. നവ സിനിമാക്കുതിപ്പിലുടനീളം അതിന്റെ മുന്നില്‍ നിന്ന് കൊണ്ട് ഏകദേശം അവയില്‍ മുഴുവനിലും തക്കമുദ്ര പതിപ്പിച്ച അതേക്യാമറകൊണ്ട് തന്നെ വേണം ഈമയെ ചുഴറ്റിയെറിയാന്‍! ഒന്ന് ഒന്നിനോട് ചെന്ന് ഒട്ടരുത്! ചെമ്പനും വിനായകനും ഇതേ പ്രശ്‌നം അനുഭവിക്കുന്നു! ഈശിയും അയ്യപ്പനും! അയ്യപ്പനെ ചെയ്യുന്ന വിനായകന്റെ പ്രശ്‌നം ചെമ്പന്റേതിനേക്കാള്‍ കടുത്തതാണ്! ഒരനക്കം തെറ്റിയാല്‍ അയ്യപ്പന്‍ കമ്മട്ടിയിലെ 'ഗംഗ' യിലേക്ക് ചെന്ന് മുഖം കുത്തി വീഴും! പൗളിച്ചേച്ചിക്കും പോത്തനും വ്യത്യസ്തതയുടേയോ പുതുക്കത്തിന്റേയോ ആയ ചെറിയൊരാനുകൂല്യം കിട്ടുന്നുണ്ട്. എങ്കിലും, പറഞ്ഞല്ലോ കടുത്ത പോരാട്ടം നടക്കുകയാണെന്ന്!

ആകാംക്ഷക്കൊടുവില്‍ സംഭവിക്കുന്നത്..... വ്യക്തിപരമായ അഭിപ്രായത്തില്‍ വിനായകന്‍ കപ്പ് ഉയര്‍ത്തുന്ന രംഗമാണു! ഒന്ന് നേരില്‍ കണ്ട് നോക്കൂ! അയാള്‍ പതുക്കെ കേറി വന്ന് എവിടെയാണെത്തുന്നതെന്ന്! ഓരോ മിടിപ്പിലും ഇതുവരെ താനോ മറ്റാരെങ്കിലുമോ ശരീരം ഉപയോഗിച്ച്കൊണ്ട് മലയാള സിനിമയില്‍ ചെയ്തിട്ടില്ലാത്ത ഒരു അയ്യപ്പനെ അയാള്‍ സംവിധായകന്റെയും ചായാഗ്രാഹകന്റെയും സഹഅഭിനേതാവിന്റെയും കൂടെ അവസാന നിമിഷം വരെ കട്ടക്ക് നിന്ന് രേഖപ്പെടുത്തുന്നു! ബ്രാവോ വിനായകന്‍! ????യൂ ആര്‍ ദ ബെസ്റ്റ്!

ഒടുക്കം മല്‍സരം അവസാനിപ്പിച്ച് ഈ.മ യ്യൗ എന്ന സിനിമ കടലിലൂടെ അങ്ങനെ പതുക്കെ മുന്നോട്ട് പോകുന്നു... 'എവിടെയീ യാത്ര തന്നറ്റം? മരണമോ? മറുപുറം വേറേ നിലാവോ?! '(സച്ചിദാനന്ദന്‍)

പ്രിയ ലിജോ! നിങ്ങള്‍ക്ക് ചെറിയൊരു വട്ടുണ്ട്! കലയിലെ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞ എന്നാല്‍ സുഖമുള്ള ഒരു വട്ട്! ഫിലിം മെയ്ക്കിംഗിന്റെ കാര്യത്തില്‍ അത് ഒരു ഇളം ഭ്രാന്തായി മാറുന്നുണ്ട്. എന്ത് വന്നാലും അത് കളയരുത്.

ഈ മ യ്യൗ!

സിനിമ അതിന്റെ സ്വയം പോരിമ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നു!

എല്ലാവരോടും സ്‌നേഹം

Content Highlights: shahabaz aman ee ma yau movie review Lijo jose pellissery vinayakan chemban Vinod

PRINT
EMAIL
COMMENT
Next Story

എന്താണ് ടൊവിനോ പോസ്റ്റ് ചെയ്ത U? ഉത്തരം കിട്ടാതെ സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച U എന്ന ഇംഗ്ലീഷ് വാക്കിനെക്കുറിച്ചാണ്. .. 

Read More
 

Related Articles

ഐഎഫ്എഫ്കെ: 'ചുരുളി'യും 'ഹാസ്യ'വും മത്സരവിഭാ​ഗത്തിൽ
Movies |
Movies |
'ജല്ലിക്കെട്ട് ഓസ്കറിനോ, എന്തിന്' എന്ന് ചോദിക്കുന്നവരോട്
Movies |
ഇന്ത്യൻ സിനിമയെന്നാൽ വെറും നാല് സിനിമാ കുടുംബങ്ങളല്ല; ജല്ലിക്കെട്ടിന് അഭിനന്ദനവുമായി കങ്കണ
Sports |
മാറഡോണയുടെ ഓർമകളുണർത്തി ഒരു വേറിട്ട ഫുട്ബോൾ ഗസൽ
 
  • Tags :
    • shahabaz aman
    • Shahabaz Aman
    • shahabaz aman ee ma yau movie review
    • Ee Ma Yau
    • Ee Ma Yau Movie
    • Ee MaYou
More from this section
Tovino Thomas
എന്താണ് ടൊവിനോ പോസ്റ്റ് ചെയ്ത U? ഉത്തരം കിട്ടാതെ സോഷ്യല്‍ മീഡിയ
javed akhtar birthday
പിറന്നാള്‍ദിനത്തില്‍ ജാവേദ് അക്തറിന് ഗാനാര്‍പ്പണവുമായി 14-കാരിയായ മലയാളിപെണ്‍കുട്ടി
udumbu
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി 'ഉടുമ്പ്' ടീസര്‍
gandhi talks
തമിഴകത്തുനിന്ന് മറ്റൊരു നിശബ്ദസിനിമ; നായകന്‍ വിജയ് സേതുപതി
thala ajith
വഴിയോരത്തെ കടയില്‍ ഭക്ഷണം കഴിക്കാനെത്തി അജിത്ത്, തിരിച്ചറിഞ്ഞത് മാസ്‌ക് മാറ്റിയപ്പോള്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.