ലോസ് ആഞ്ജലിസ്: 2018-ൽ നടന്ന തായ് ഗുഹയിലെ രക്ഷാപ്രവർത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഓസ്കർ ജേതാവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ റോൺ ഹോവാർഡാണ് സിനിമ ഒരുക്കുന്നത്.
‘തെർട്ടീൻ ലിവ്സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തവർഷം മാർച്ചിൽ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ആരംഭിക്കും. 96 ലക്ഷം ഡോളർ (ഏകദേശം 71 കോടി രൂപ) ആണ് നിർമാണച്ചെലവ്.
ഓസ്കർ ജേതാവ് ബ്രയാൻ ഗ്രേസർ, പി.ജെ. വാൻ സാൻഡ്‌വിജ്ക്, ഗബ്രിയേൽ ടാന, കരൻ ലണ്ടർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാ പ്രവർത്തനമായിരുന്നു തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ നടന്നത്. 2018 ജൂൺ 23 നു ഗുഹ സന്ദർശിക്കാൻ പോയ മുപ എന്നു പേരുള്ള ഫുട്ബോൾ ടീമിലെ 12 കുട്ടികളും സഹപരിശീലകനും കനത്ത മഴയെ തുടർന്ന് ഗുഹക്കകത്തു അകപ്പെടുകയായിരുന്നു. പെട്ടെന്ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിനു അനവധി രാജ്യങ്ങളുടെ സഹായം ലഭിച്ചു.
ക്രമാതീതമായി ഉയർന്ന ജലനിരപ്പ് തിരച്ചിൽ പ്രവർത്തനത്തെ മന്ദഗതിയിലാക്കി. കാണാതായി ഒൻപത് ദിവസത്തിനു ശേഷം ജൂലൈ 2 നു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദ്ധന്മാർ പതിമൂന്ന് പേരേയും സുരക്ഷിതമായ നിലയിൽ കണ്ടെത്തുകയായിരുന്നു. ചെളിയും ഇടുങ്ങിയ വഴികളും നിറഞ്ഞ ഗുഹയിലൂടെ എട്ട്d ദിവസത്തെ കഠിന പ്രയത്‌നത്തിലൂടെ ജൂലൈ 10 ഓടെ എല്ലാവരെയും പുറത്തെത്തിച്ചു.
Content Highlights: Ron Howard’s movie on Thai Caves Rescue Thirteen Lives to Shoot in Australia