റസൂൽ പൂക്കുട്ടി | ഫോട്ടോ: അജോഷ് പാറക്കൻ | മാതൃഭൂമി ലൈബ്രറി
രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിനേക്കുറിച്ച് റസൂൽ പൂക്കുട്ടി പറഞ്ഞ അഭിപ്രായത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ആർ.ആർ.ആർ ഒരു ഗേ ചിത്രമെന്നാണ് അദ്ദേഹം പറഞ്ഞത്.
നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടി നൽകവേയാണ് റസൂൽ പൂക്കുട്ടി ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞദിവസം രാത്രി ആർ.ആർ.ആർ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്നായിരുന്നു മുനിഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് റസൂൽ പൂക്കുട്ടി ഗേ ചലച്ചിത്രമെന്ന് പറഞ്ഞത്. കൂടാതെ ചിത്രത്തിൽ ആലിയാ ഭട്ട് ഒരു ഉപകരണം മാത്രമായിരുന്നു എന്നും അദ്ദേഹം എഴുതി.
ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നിങ്ങൾ കരഞ്ഞുകൊണ്ടേയിരിക്കും, നമ്മൾ പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടേയിരിക്കും എന്നാണ് ഒരു ആരാധകന്റെ പ്രതികരണം. ആർ.ആർ.ആർ ഡോക്യുമെന്ററി പ്രേമികൾക്കു വേണ്ടിയുള്ളതല്ലെന്നും നിങ്ങളുടെ അഭിപ്രായത്തിന് ശേഷം ഭൂമിക്ക് ഒരു മാറ്റവുമില്ലെന്നൊക്കെ നീളുന്നു പ്രതികരണങ്ങൾ.
ഓ.ടി.ടിയിൽ റിലീസായ ശേഷം സിനിമ കണ്ട ചില വിദേശികൾ ഇത് ഗേ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടത് വാർത്തയായിരുന്നു. ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്നാണ് അവര്‍ വിലയിരുത്തിയത്. ആര്‍ആര്‍ആര്‍ ഒരു തെന്നിന്ത്യന്‍ സിനിമയാണ്. അതില്‍ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്‍മാരാണ്, എന്നിങ്ങനെയായിരുന്നു അന്ന് പ്രചരിച്ച കമന്റുകള്‍.
മാര്‍ച്ച് 25 നാണ് ആര്‍ആർആര്‍ റിലീസ് ചെയ്തത്. 1150 കോടി രൂപയോളമായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം. സ്വതന്ത്ര്യസമരസേനാനികളായ കൊമാരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവരുടെ സൗഹൃദവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.
Content Highlights: resul pookutty called rrr a gay movie alia bhatt prop, resul pookutty tweet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..