ഉണ്ണികൃഷ്ണൻ നമ്പൂതിരി | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വേർപാടിന് രണ്ടുവർഷം. 2021 ജനുവരി 20-നായിരുന്നു മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്ന മുത്തച്ഛൻ വിടവാങ്ങിയത്.
75-ാം വയസ്സിൽ യാദൃച്ഛികമായി സിനിമാനടനാവുകയും 98 വയസ്സുവരെ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛനായി അഭിനയരംഗത്ത് തുടരുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം. തുറന്നമനസ്സോടെ ജീവിതത്തിൽ ഇടപെട്ടതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയവുമെന്ന് മരുമകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
എ.കെ.ജി.യെ ഇല്ലത്ത് ഒളിവിൽ പാർപ്പിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് പിണറായി വിജയൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്തബന്ധമായിരുന്നെന്നും കൈതപ്രം ഓർത്തു. താങ്കളൊരു തികഞ്ഞ നടനാണെന്ന് പയ്യന്നൂരിൽ വന്നപ്പോൾ അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തോട് നേരിട്ടുപറഞ്ഞിരുന്നു.
ദേശാടനം, രാപകൽ, ഒരാൾമാത്രം, കല്യാണരാമൻ തുടങ്ങിയ സിനിമകൾ കണ്ടവരാരും ഈ മുത്തച്ഛനെ മറക്കില്ല. ഉണ്ണികൃഷ്ണൻ നമ്പൂതിരി ജീവിതത്തിൽ ഒരിക്കലും അഭിനയിച്ചിരുന്നില്ലെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
Content Highlights: remembering late actor unnikrishnan namboothiri, unnikrishnan namboothiri movies
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..