രശ്മിക മന്ദന്ന | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് രശ്മികാ മന്ദന്ന. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് തനിക്കെതിരെ ഉപയോഗിക്കുകയാണെന്നാണ് രശ്മികാ വ്യക്തമാക്കിയിരിക്കുന്നത്. ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെക്കുറിച്ച് പറയുന്നതിനിടയ്ക്കാണ് വിവാദ പരമാര്‍ശം കടന്നുവന്നത്. തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങളെന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്. തെന്നിന്ത്യന്‍ സിനിമയിലാണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുള്ളത്. ഇതായിരുന്നു അവരുടെ വാക്കുകള്‍.
രണ്ട് മാര്‍ക്കിന്റെ ചോദ്യത്തിന് ഞാന്‍ അഞ്ച് മാര്‍ക്ക് ഉത്തരം നല്‍കും. എന്നില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്. രശ്മിക പറഞ്ഞു. വാക്കുകള്‍ വളച്ചൊടിച്ച് തനിക്കെതിരെ ഉപയോഗിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. നമ്മള് ഒരു പശ്ചാത്തലത്തിലായിരിക്കും സംസാരിക്കുന്നത്. ഉദ്ദേശിക്കാത്ത കാര്യങ്ങളായിരിക്കും വിവാദമാകുക. രശ്മിക കൂട്ടിച്ചേര്‍ത്തു. മിഷന് മജ്നു എന്ന ചിത്രത്തിന്റെ പ്രചരണത്തിനിടയിലായിരുന്നു വിവാദ പരാമര്‍ശം.
തന്റെ പ്രസംഗം പൂര്‍ത്തീകരിക്കാനായില്ല. സ്റ്റേജിലുണ്ടായിരുന്നവര്‍ ഇടയില്‍ കയറിയെന്നും രശ്മിക വ്യക്തമാക്കി. തെന്നിന്ത്യന്‍ ഗാനങ്ങളില്‍ മാസ്സ് ഗാനങ്ങള്‍ക്കു പുറമെ റൊമാന്റിക് ഗാനങ്ങളുമുണ്ടെന്ന് പറയാനാണ് ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ രശ്മികയുടെ വാക്കുകൾ സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്ക് അത്ര രുചിച്ചില്ല എന്നാണ് പിന്നീടുവന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. രൂക്ഷമായ വിമർശനമാണ് അവർക്കെതിരെ ഉയർന്നത്. തെന്നിന്ത്യൻ സിനിമകൾ മസാലയും ഐറ്റം നമ്പറും മാത്രമല്ല എന്നാണ് ഏവരും ഒരേസ്വരത്തിൽ മറുപടി നൽകിയത്. വന്ന വഴി മറക്കരുതെന്ന് താരത്തിനെ ഓർമിപ്പിക്കുകയും ചെയ്തു ചിലർ.
നെറ്റ്ഫ്ളിക്സ് വഴി 2023 ജനുവരി 20-നാണ് മിഷൻ മജ്നു റിലീസ് ചെയ്യുന്നത്. രൺബീർ കപൂറിനൊപ്പമുള്ള അനിമൽ, അല്ലു അർജുൻ നായകനാവുന്ന പുഷ്പ : ദ റൂൾ എന്നിവയാണ് രശ്മികയുടെ പുതിയ ചിത്രങ്ങൾ. നേരത്തേ കന്നഡ സിനിമയിൽ നിന്ന് രശ്മികയെ വിലക്കാൻ നിർമാതാക്കൾ ഒരുങ്ങുന്നു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ രശ്മിക ഇക്കാര്യം തള്ളുകയാണുണ്ടായത്.
Content Highlights: Rashmika Mandhana, Movie, Telugu Movies, Bollywood, Mission Majnu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..