മുത്തു എന്ന ചിത്രത്തിൽ രജനീകാന്തിനൊപ്പം ശരത് ബാബു
ചെന്നൈ : പുകവലിശീലം ഒഴിവാക്കാന്‍ തന്നെ പ്രേരിപ്പിച്ചതിനു മുഖ്യ കാരണക്കാരന്‍ ശരത്ബാബു ആണെന്ന് നടന്‍ രജനീകാന്ത്. നടന്‍ ആകുന്നതിനു മുമ്പുതന്നെയുള്ള തന്റെ ഉറ്റസുഹൃത്തായ ശരത്ബാബുവിനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ സിഗരറ്റ് വലിക്കുന്നതു കാണുമ്പോള്‍ ശരത് സിഗരറ്റ് വാങ്ങി വലിച്ചെറിയും. അദ്ദേഹം ഒപ്പമുള്ളപ്പോള്‍ ഞാന്‍ പുകവലിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പുകവലി നിര്‍ത്തണമെന്ന ഉപദേശം കാരണമാണ് എനിക്ക് ആരോഗ്യത്തോടെ കുറേക്കാലം ജീവിക്കാനായത് -രജനീകാന്ത് വ്യക്തമാക്കി.
'അണ്ണാമലൈ'യുടെ ചിത്രീകരണത്തിനിടെയുള്ള അനുഭവം രജനീകാന്ത് വെളിപ്പെടുത്തി. 'ദീര്‍ഘമായ സംഭാഷണരംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. പത്തുപന്ത്രണ്ട് ടേക്ക് എടുത്തിട്ടും കൃത്യമായിവന്നില്ല. ഇതുകണ്ട് ശരത് അടുത്തേക്കു വിളിപ്പിച്ചു. ഒരാളെ പറഞ്ഞയച്ച് സിഗരറ്റ് വാങ്ങിപ്പിച്ചു. കുറച്ച് പുക മാത്രം എടുക്കാന്‍ ആവശ്യപ്പെട്ടു. അതിനുശേഷമാണ് ഞാന്‍ ശരിക്കും അഭിനയിച്ചുഫലിപ്പിച്ചത്.
Content Highlights: Rajinikanth about actor sarath babu,Tamil cinema, sarath babu death
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..