-
കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ നിലച്ച സിനിമാ നിർമാണം ഓഗസ്റ്റ് ഒന്നു മുതൽ പുന:രാരംഭിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. പുതിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന അസോസിയേഷന്റെ ആവശ്യം അമ്മയും ഫെഫ്കയും അംഗീകരിച്ച് കത്തു നൽകിയ സാഹചര്യത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.
അതേസമയം, നിർമാണമാരംഭിക്കാൻ രജിസ്ട്രേഷനെത്തുന്ന പുതിയ ചിത്രങ്ങളുടെ വിപണനസാധ്യത പരിഗണിച്ച ശേഷമേ അവയ്ക്ക് അനുമതി നൽകൂ എന്നും അസോസിയേഷൻ പറയുന്നു. നിലവിൽ നിർമാണത്തിലിരിക്കുന്നതും പൂർത്തിയായതുമായ 66 ചിത്രങ്ങളുടെ വാണിജ്യ-വിപണന സാധ്യകൾ ഒരുക്കിയതിനു ശേഷമേ പുതിയ ചിത്രങ്ങൾ പരിഗണിക്കൂവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സർക്കാർ നിർദേശിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചിത്രീകരണം. നിലവിൽ ഇൻഡോർ ഷൂട്ടിങ് മാത്രമാവും ഉണ്ടാവുക. പരമാവധി 50 അംഗങ്ങളെ മാത്രമേ ക്രൂവിൽ ഉൾപ്പെടുത്തൂവെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..