• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

പിണക്കം മറന്ന്, ജീവിക്കാന്‍ നിവൃത്തിയില്ലാതിരുന്ന എന്നെ ഈ നിലയില്‍ എത്തിച്ചത് മമ്മൂട്ടിയാണ്

Nov 27, 2018, 07:50 PM IST
A A A

അന്ന് ഹോട്ടലിലെത്തിയിട്ടും എനിക്ക് പറ്റുന്നില്ലായിരുന്നു. ഇയാളെ രണ്ട് ചീത്ത കൂടി വിളിക്കണമെന്ന തോന്നല്‍. അങ്ങനെ കാറെടുത്തു പ്രസാദ് സ്റ്റുഡിയോയിലേക്ക് പോയി. അവിടെ മമ്മൂട്ടിയുടെ കൂടെ ജോസ് പ്രകാശും ഉണ്ടായിരുന്നു അപ്പോള്‍.

mammooty
X

മമ്മൂട്ടി തികഞ്ഞൊരു മനുഷ്യസ്‌നേഹിയാണെന്നും സിനിമാ നിര്‍മാണം പൊട്ടിപ്പൊളിഞ്ഞ സമയത്ത് തനിക്ക് താങ്ങായി കൂടെനിന്ന് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത് മമ്മൂട്ടിയാണെന്നും നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍. സഫാരി ചാനലിലെ ഒരു പരിപാടിയിലാണ്  അദ്ദേഹം മമ്മൂട്ടിയുമായി ഏറെക്കാലം ഉണ്ടായിരുന്ന വഴക്കിനെപ്പറ്റിയും പിന്നീടിങ്ങോട്ടുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞത്.

ശ്രീകുമാറിന്റെ വാക്കുകള്‍

കൈയും തലയും പുറത്തിടരുതെന്ന സിനിമയുടെ കഥ പറയാന്‍ വേണ്ടി ഞാനും  തോപ്പില്‍ ഭാസിയും കൂടി മദ്രസില്‍ മമ്മൂട്ടിയെ കാണാന്‍ എത്തി.  മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഞങ്ങള്‍ ചെല്ലുമ്പോള്‍ ടൈറ്റ് ബെനിയനൊക്കെ ഇട്ട് സുന്ദരനായി മമ്മൂട്ടി അവിടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇരിക്കുന്നുണ്ടായിരുന്നു.അതില്‍ ജിയോ കുട്ടപ്പന്‍ ഉണ്ട്, ജൂബിലി ജോയ് ഉണ്ട്, അങ്ങനെ നാലഞ്ച് പേര്‍ ഉണ്ട്.

ഞാന്‍ മമ്മൂട്ടിയോട് ഒന്ന് കാണണമെന്ന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടി  ഒന്നും മിണ്ടിയില്ല. കുറേ നേരത്തിന് ശേഷം  അദ്ദേഹം ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. പെട്ടെന്ന് ഇറങ്ങി വരാന്‍ സാധിച്ചില്ലെന്നും കൂടെ ഇരുന്നവരെല്ലാം ഇന്‍ഡസ്ട്രി നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.   

ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു.  സെപ്റ്റംബറിലാണ് ഷൂട്ടിങ് ആരംഭിക്കുന്നതെന്നും ആറ് ദിവസത്തെ ഡേറ്റ് മാത്രം  മതിയെന്നും  ഞങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞു. എന്നാല്‍ തനിയ്ക്ക് സമയമില്ലെന്നും ഒരു വര്‍ഷം കഴിഞ്ഞ് നോക്കമെന്നും മമ്മൂക്ക പറഞ്ഞു. എന്നാല്‍ അല്പം നേരം മൗനമായി ഇരുന്ന ശേഷം ഒന്ന് അഡ്ജസ്റ്റ്  ചെയ്ത് കൂടെയെന്ന് ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. എന്നാല്‍ മമ്മൂക്ക ഉടന്‍ പൊട്ടിത്തെറിയിക്കുകയായിരുന്നു.

'അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ  പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ'യെന്നും അദ്ദേഹം എന്നോട്  ചോദിച്ചു. ഞാനിങ്ങനെ മമ്മൂട്ടിയുടെ മുമ്പില്‍ ഇളിഭ്യനായി നില്‍ക്കാണ്. 

അതേസമയം മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമല്ലോ എന്ന ചിന്ത എന്നില്‍ ഉണര്‍ന്നു. ഈ സമയം മമ്മൂട്ടി ഈ ചിത്രത്തിന് അടുത്ത സെപ്റ്റംബറില്‍ ഡേറ്റ് താരാമെന്ന് പറഞ്ഞു. എന്നാല്‍ ആ സമയത്ത് ഞാന്‍ പൊട്ടിത്തെറിയിക്കുകയായിരുന്നു.  മമ്മൂട്ടി ഞങ്ങളോട് പറഞ്ഞതൊക്കെ ഞാന്‍ അങ്ങോട്ട് തിരിച്ചു പറഞ്ഞു.  അവിടെവെച്ച് ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായി പിരിഞ്ഞു.  

അന്ന് ഹോട്ടലിലെത്തിയിട്ടും എനിക്ക് പറ്റുന്നില്ലായിരുന്നു. ഇയാളെ രണ്ട് ചീത്ത കൂടി വിളിക്കണമെന്ന തോന്നല്‍. അങ്ങനെ കാറെടുത്തു പ്രസാദ് സ്റ്റുഡിയോയിലേക്ക് പോയി. അവിടെ മമ്മൂട്ടിയുടെ കൂടെ ജോസ് പ്രകാശും ഉണ്ടായിരുന്നു അപ്പോള്‍. മമ്മൂട്ടി ശുദ്ധനാണ് പറഞ്ഞതൊക്കെ അപ്പോഴേക്കും മറന്നിരുന്നു. എന്നെ കണ്ട ഉടനെ ചോദിച്ചു ആ സിനിമയിലേക്ക് ആളായിട്ടില്ലെങ്കില്‍ ആ കഥാപാത്രം ജോസിന് കൊടുക്കുമോന്ന്. കേട്ടപാതി അവസരം വീണ് കിട്ടിയ ഞാന്‍ വീണ്ടും ചൂടായി. കുറെ അസഭ്യം പറഞ്ഞു. 

ആ സംഭവത്തിനു  ശേഷം പ്രിയദര്‍ശന്റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന  ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത്.  എന്നെ കണ്ടയുടനെ അദ്ദേഹം സലാം വച്ചു. എന്നാല്‍  ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അദ്ദേഹം ഇങ്ങോട്ട് വന്ന്  എന്നോട് മിണ്ടുകയായിരുന്നു. എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞു 'നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേ എന്ന്'. 

സിനിമയില്‍ നിര്‍മ്മാണമൊക്കെ പൊട്ടിപൊളിഞ്ഞിരിക്കുന്ന സമയത്ത് അദ്ദേഹം എനിയ്ക്ക്  കൈതാങ്ങായി കൂടെ നിന്നു.  അന്ന്  ജീവിക്കാന്‍ നിവൃത്തിയില്ലാതിരുന്ന എന്നെ ഇന്നു കാണുന്ന നിലയില്‍ എത്തിച്ചത് അദ്ദേഹമാണ്.  ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യസ്‌നേഹിയാണ് അദ്ദേഹം - ശ്രീകുമാര്‍ പറയുന്നു

Content Highlights: P Sreekumar, Mammootty

PRINT
EMAIL
COMMENT
Next Story

അന്തരിച്ച ഗായിക മഞ്ജുഷയുടെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു; അന്ത്യം അതേ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ

വാഹനാപകടത്തിൽ അന്തരിച്ച ​ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ അച്ഛനും വാഹനാപകടത്തിൽ .. 

Read More
 

Related Articles

സെക്കന്റ് ഷോ ഇല്ല, മമ്മൂട്ടി ചിത്രം  'ദി പ്രീസ്റ്റി'ന്റെ  റിലീസ് മാറ്റിവച്ചു 
Movies |
Movies |
അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം, മാറ്റമില്ലാതെ മമ്മൂട്ടി; പൃഥ്വിയുടെ ചിത്രം വൈറൽ
Movies |
ഭീഷ്മ പര്‍വ്വം തുടങ്ങി; ക്ലാപ്പടിച്ചത് നസ്രിയയും ജ്യോതിര്‍മയിയും
Movies |
അനുകമ്പയോടെ കടയ്ക്കൽ ചന്ദ്രൻ; 'വൺ' പോസ്റ്റർ
 
  • Tags :
    • Mammootty
    • p sreekumar
    • Peranbu Mammooty film review at IFFI 2018
    • peranbu mammooty
    • p sreekumar abou mammooty
More from this section
Manjusha
അന്തരിച്ച ഗായിക മഞ്ജുഷയുടെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു; അന്ത്യം അതേ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ
Prithviraj
ജോജു ജോർജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാർ' ഒരുങ്ങുന്നു
Kalabhavan mani
രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച് നടത്തിയ മണിച്ചേട്ടൻ; ഓർമകളുമായി ബാദുഷ
Kalabhavan Mani
മണിക്കിലുക്കം നിലച്ച് അഞ്ചാണ്ട്, ഓർമകളിൽ ആ ചിരി
pallotti movie shoot
'പല്ലൊട്ടി' പാലക്കാട്ട് ചിത്രീകരണം ആരംഭിച്ചു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.