നവാസുദ്ദീൻ സിദ്ദിഖി, ആലിയ | photo: afp,ani
ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയക്കെതിരെ അദ്ദേഹത്തിന്റെ അമ്മ മെഹ്റുന്നിസ സിദ്ദിഖി പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ വെര്‍സോവ പോലീസ് ആലിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ വീട്ടില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്റുന്നിസയുടെ പരാതി. ഐ.പി.സി. 452, 323, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, മെഹ്റുന്നിസയുടെ ആരോപണം ആലിയ തള്ളിയിട്ടുണ്ട്. സിദ്ദിഖിയുടെ ഭാര്യയും അമ്മയും തമ്മില്‍ നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
2010 ലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും വിവാഹിതരാകുന്നത്. നടന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
2020-ല്‍ സിദ്ദിഖിയില്‍ നിന്നും ആലിയ വിവാഹ മോചനം തേടി. എന്നാല്‍ 2021-ല്‍ വിവാഹ മോചനത്തില്‍ ആലിയ പുനപരിശോധന നടത്തിയിരുന്നു. തന്റെ സ്വകാര്യ ജീവിതം പൊതുസദസില്‍ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്തയാളാണ് നവാസുദ്ദീന്‍ സിദ്ദിഖി.
ഹീറോപന്തി 2 വാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. താരത്തിന്റെ ഒരു പിടി ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്.
Content Highlights: Nawazuddin Siddiquis mother files a police case against his wife Aaliya says report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..