നസറുദ്ദീൻ ഷാ | ഫോട്ടോ: എ.എഫ്.പി
പ്രഖ്യാപിച്ച നാൾ മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സിനിമയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരളാ സ്റ്റോറി. റിലീസ് ചെയ്തപ്പോൾ തിയേറ്ററുകളിൽ നിന്നുതന്നെ ബഹിഷ്കരണം നേരിട്ട ചിത്രംകൂടിയാണിത്. എങ്കിലും 200 കോടിയോളമാണ് ചിത്രം ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഓ.ടി.ടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തേക്കുറിച്ച് നടൻ നസിറുദ്ദീൻ ഷാ പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്.
കേരളാ സ്റ്റോറി എന്ന ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി കാണാനുദ്ദേശിക്കുന്നുമില്ല. കാരണം അതേക്കുറിച്ച് ഇതിനോടകം ധാരാളം വായിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. അതീവ അപകടകരമായ ട്രെൻഡ് എന്നാണ് ഇതിനേക്കുറിച്ച് ഷാ അഭിപ്രായപ്പെട്ടത്.
“നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെ പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ജര്‍മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോവുകയും സിനിമകളുണ്ടാക്കുകയും ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത്.” നസിറുദ്ദീൻ ഷാ പറഞ്ഞു.
എന്നാൽ വിദ്വേഷത്തിന്റെ ഈ അന്തരീക്ഷം അധികകാലം നീണ്ടുനിൽക്കില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഷാ പറഞ്ഞു. വിദ്വേഷം പരത്താൻ നിങ്ങൾക്ക് എത്രനാൾ കഴിയും? ആ വെറുപ്പ് നമ്മളെ ഗ്രസിച്ചപോലെതന്നെ അപ്രത്യക്ഷമാകുമെന്ന് കരുതുന്നു. നസിറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടു.
Content Highlights: Naseeruddin Shah on The Kerala Story, Naseeruddin Shah Latest Interview, The Kerala Story


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..