ജയ് ഭീമിൽ സൂര്യ, മരയ്ക്കാരിൽ മോഹൻലാൽ
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്നീ ചിത്രങ്ങള്‍ ഓസ്കാര്‍ നാമനിര്‍ദ്ദേശം. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്കര് അവാര്‍ഡ്സ്-2021ല്‍ ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന് പട്ടികയിലാണ് ഇരുചിത്രങ്ങളും ഇടംനേടിയത്. മികച്ച ഫീച്ചര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 276 ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. 2021 ഒക്ടോബറില്‍ നടന്ന 67-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.
പ്രണവ് മോഹന്‍ലാല്‍, അര്ജുന് സര്‍ജ, പ്രഭു, സുനില്‍ ഷെട്ടി, അശോക് സെല്വന്, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
തമിഴ്നാട്ടിലെ ഇരുളര്‍ ജാതിയില്‍ പെട്ട രാജകണ്ണിന്റെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടത്തെ അവലംബിച്ചാണ് ജയ് ഭീം കഥ പറയുന്നത്. അഭിഭാഷകനായിരുന്ന കെ. ചന്ദ്രുവും സംഘവും നടത്തിയ ഈ പോരാട്ടത്തിലൂടെ നീതി തേടുന്ന കഥയില്‍ സൂര്യ, ലിജി മോള് ജോസ്, കെ. മണികണ്ഠന്, രജിഷ വിജയന്, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. 2ഡി എന്റര്‍ടൈന്‍മെന്റിന് കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയ മികച്ച അഭിപ്രായമാണ് നേടിയത്.
Content Highlights: Mohanlal's Marakkar Arabikadalinte Simham Suriya's Jai Bhim nominated for Best Feature Film at Oscar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..