നാഗവല്ലിയെ കണ്ടു ഞാന്‍ അലറി വിളിച്ചു കരയുന്നത് സിദ്ദീഖ് ലാല്‍ ആണ് ചെയ്തത്- ഗണേഷ് കുമാര്‍


മണിചിത്രത്താഴിലെ രംഗം

ണിച്ചിത്രത്താഴ് സിനിമയിലെ പഴയകഥകള്‍ ഓര്‍ത്തെടുത്ത് നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. കേരള നിയമസഭയുടെ ഇന്റര്‍നാഷനല്‍ ബുക്ക് ഫെസ്റ്റിവലിലെ സിനിമയും എഴുത്തും എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ മണിയന്‍ പിളള രാജു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടിവ് അംഗം ടിനി ടോം, സംവിധായകന്‍ വിപിന്‍ ദാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഫാസിലിന്റെ നേതൃത്വത്തില്‍ പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍, സിബി മലയില്‍ എന്നിവര്‍കൂടി ചേര്‍ന്നാണ് മണിച്ചിത്രത്താഴ് ചിത്രീകരിച്ചതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഐ.വി ശശി, പത്മരാജന്‍ എന്നിവര്‍ക്കൊപ്പമുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു.

ഗണേഷ് കുമാറിന്റെ വാക്കുകള്‍

ഞാന്‍ അദ്ഭുതകരമായ തിരക്കഥ കണ്ടിട്ടുള്ളത് രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന് ഫാസിലിന്റെ മണിച്ചിത്രത്താഴ് ആണ്. ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ കഴിഞ്ഞു. അഞ്ചു സംവിധായകരാണ് അത് സംവിധാനം ചെയ്തത്. പാച്ചിക്ക സംവിധാനം ചെയ്തിട്ടുണ്ട്, ഒരു സ്ഥലത്ത് പ്രിയദര്‍ശന്‍, ഒരിടത്ത് സിബി മലയില്‍, ഒരിടത്ത് സിദ്ദീഖ് ലാല്‍. ഈ അഞ്ചു പേരുടെയും കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

''ദാസപ്പാ നീ എന്നെ ഒന്നു നോക്കിയേ'' എന്നു പറയുന്നത് സിബി മലയില്‍ ആണ് ഷൂട്ട് ചെയ്തത്. നാഗവല്ലിയെ കണ്ടു ഞാന്‍ അലറി വിളിച്ചു കരയുന്നത് സിദ്ദീഖ് ലാല്‍ ആണ് ചെയ്തത്. കുറേ പ്രിയദര്‍ശന്‍ എടുത്തിട്ടുണ്ട്. അങ്ങനെ അഞ്ചു പേരോടൊപ്പവും ഞാന്‍ അതില്‍ വര്‍ക്ക് ചെയ്തു. ഒരു സ്‌ക്രിപ്റ്റിനെ ഒരു പരിസരത്തുള്ള ലൊക്കേഷനുകളില്‍ വച്ച് വിവിധ സംവിധായകര്‍ ഒരുക്കി ആ സിനിമ സൂപ്പര്‍ ഹിറ്റ് ആവുക എന്ന് പറയുന്നത് ഒരു അദ്ഭുതമാണ്. അതിനു മുന്‍പും ശേഷവും അങ്ങനെ ഒരു അദ്ഭുതം ഉണ്ടായിട്ടില്ല. മൂന്ന് ക്യാമറാമാന്‍മാരുണ്ടായിരുന്നു. ആദ്യം പാച്ചിക്ക സംവിധായകനും ക്യാമറാമാനും എങ്ങനെ വേണമെന്ന് പറഞ്ഞുകൊടുക്കും. അതു കേട്ട് മനസ്സിലാക്കിയിട്ട് അവര്‍ ചെയ്തത് അഞ്ചും നമുക്കു തിരിച്ചറിയാന്‍ പറ്റില്ല.

മറ്റൊരു അത്ഭുതം എന്ന് പറഞ്ഞാല്‍ ടി. ദാമോദരന്‍ മാസ്റ്റര്‍ തിരക്കഥ എഴുതുന്നത് സിനിമ ചെയ്യുന്നതുപോലെ ആണ്. സംഘട്ടന രംഗങ്ങള്‍ എല്ലാം അതുപോലെ എഴുതി വയ്ക്കും, വലത്തോട്ടൊഴിഞ്ഞ് നാഭി നോക്കി ഒരു ചവിട്ട് വച്ചുകൊടുത്തു എന്നൊക്കെ എഴുതി വയ്ക്കും. അദ്ദേഹത്തിന്റെ ഒരു സീന്‍ 25-30 പേജ് ഒക്കെ കാണും. ഐ.വി. ശശി സാര്‍ തിരക്കഥ ഇങ്ങോട്ട് കൊണ്ടുവരാന്‍ പറയും. അദ്ദേഹത്തിന്റെ കയ്യില്‍ പേനയൊന്നും കാണില്ല. അസിസ്റ്റന്റ് ഡയറക്ടറുടെ കയ്യില്‍ നിന്ന് ഒരു പേന വാങ്ങി സ്‌ക്രിപ്റ്റ് മറിച്ച് പത്തുപതിനഞ്ച് പേജ് അങ്ങ് വെട്ടിക്കളയും. ആ ഇത്രയും മതി എന്ന് പറയും. ആ ആള്‍ എടുക്കുന്ന പടമാണ് അങ്ങാടി പോലെയുള്ള സിനിമകള്‍. നമുക്ക് അദ്ഭുതം തോന്നിപ്പോകും.

പത്മരാജന്‍ ചേട്ടന്റെ അവസാനത്തെ സിനിമയായ ഞാന്‍ ഗന്ധര്‍വനില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. അദ്ദേഹം ഗന്ധര്‍വനായി ജീവിക്കുകയാണ്. ഗന്ധര്‍വ്വന്‍ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് അദ്ദേഹത്തെത്തന്നെയായിരുന്നു കാരണം സ്‌ക്രിപ്റ്റ് എഴുതിയത് മുതല്‍ അത് നമുക്ക് പറഞ്ഞു തരുമ്പോഴും അഭിനയിപ്പിക്കുമ്പോഴും എല്ലാം അദ്ദേഹം ഗന്ധര്‍വനായി മാറുകയായിരുന്നു- ഗണേഷ് പറയുന്നു.


Content Highlights: Manichitrathazhu Ganesh kumar shares old memories, fazil director siddique lal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented