തമിഴ് നടന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ആരാധകര്‍ക്ക് എട്ടിന്റെ പണിയുമായി മദ്രാസ് ഹൈക്കോടതി. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കട്ട് ഔട്ടുകള്‍ വയ്ക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതാണ് താരങ്ങളെ വെട്ടിലാക്കിയത്. ആറുമ്പാക്കം പ്രദേശവാസിയായ ത്രിലോക്ഷ്ന കുമാരി എന്ന സ്ത്രീയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ വിധി.
ഹൈക്കോടതിയുടെ വിധി രാഷ്ട്രീയ പാർട്ടികളെയും സിനിമാക്കാരെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. എന്നാൽ, കൂടുതലായി ബാധിക്കുക സിനിമാതാരങ്ങളെയായിരിക്കും എന്നു മാത്രം. തമിഴ് രാഷ്ട്രീയത്തിന്റെയും സിനിമയുടെയും മുഖമുദ്ര തന്നെയാണ് ഈ കൂറ്റൻ കട്ടൗട്ടുകൾ. ഇതാണ് ഇപ്പോൾ അപ്രത്യക്ഷമാകാൻ പോകുന്നത്.
കട്ടൗട്ടുകൾ ഉയർത്തുക, അതിൽ മാല ചാർത്തുക, പാലഭിഷേകം നടത്തുക തുടങ്ങിയവയിൽ നിന്ന് ഫാൻസ് മുക്തരാവും എന്നതാണ് ഒരു സവിശേഷത. ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ ഹൈക്കോടതിയുടെ ഈ വിധി ദോഷകരമായി ബാധിക്കുമെന്നതാണ് സിനിമാലോകത്തിന്റെ ആശങ്ക. വിലക്ക് ഈ സിനിമകളുടെ പ്രചരണത്തെയും ആരാധകരുടെ ആവേശത്തെയും ബാധിക്കുമെന്നും അവർക്ക് ആശങ്കയുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..