Kerala State Film Awards
കൊച്ചി: അവാർഡ് പ്രഖ്യാപനത്തിൽ ആരോപണങ്ങൾ ഉന്നയിച്ച ജൂറി അംഗം എൻ. ശശിധരന്റെ നിലപാടിനെ അപലപിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പരാതി നൽകിയ സാഹചര്യം ഗൗരവമായാണ് അക്കാദമി കാണുന്നത്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കുറ്റമറ്റരീതിയിൽ മുന്നോട്ടുപോയ അവാർഡ് നിർണയത്തിന്റെ അവസാനം ജൂറി അംഗത്തിൽനിന്നുതന്നെ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടതിൽ അക്കാദമിക്ക് അതൃപ്തിയുണ്ട്.
മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സിനിമ നിർമിച്ചത് മതമൗലികവാദികളുടെ ഫണ്ടുപയോഗിച്ചാണെന്നായിരുന്നു ശശിധരന്റെ പ്രസ്താവന. മതമൗലികവാദംപോലെയുള്ള വിഷയങ്ങൾ വന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം.
ഇത് ശരിയായ രീതിയല്ല
അവാർഡ് നിർണയസമയത്ത് പല അംഗങ്ങൾക്കും പല അഭിപ്രായങ്ങളുണ്ടാകാം. അതെല്ലാം ജൂറിയുടെ അകത്ത് ജനാധിപത്യരീതിയിൽ ചർച്ചചെയ്ത് ഒരു വിധിനിർണയത്തിലെത്തുകയാണ് ചെയ്യാറ്. അവാർഡ് പ്രഖ്യാപിച്ചശേഷം പുറത്തുവന്ന് ജൂറി അംഗംതന്നെ അതിനെ വിമർശിക്കുന്നത് ശരിയല്ല. അവാർഡിന് സമർപ്പിക്കപ്പെടുന്ന സിനിമകളുടെ മൗലികത സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങളും അക്കാദമി ഗൗരവമായി പരിശോധിക്കണം.
-ജി.എസ്. വിജയൻ,ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി
Content Highlights : Kerala State Film Awards Controversy jury member N Sasidharan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..