സുശാന്ത് സിംഗ് രജ്പുത്, ദിഷ സാലിയൺ
മുംബെെ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധമില്ലെന്ന് സൂചിപ്പിക്കുന്ന സുഹൃത്തിന്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. മുംബെെയിലെ ഫ്ലാറ്റിലെ 14-ാമത്തെ നിലയിൽ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. സുശാന്ത് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. അതുകൊണ്ടു തന്നെ ദിഷയുടെയും സുശാന്തിന്റെയും ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ പ്രചരണങ്ങളുണ്ടായിരുന്നു.
സംഭവ ദിവസം ദിഷ അമിതമായി മദ്യപിച്ചിരുന്നുവെന്നും കാമുകനുമായി വഴക്കിട്ടുവെന്നും വ്യക്തമാക്കി ഒരു സുഹൃത്ത് പറയുന്നു. ദിഷയുടെ മരണത്തിന്റെ ദിവസം അവരുടെ സുഹൃത്ത് ഈ സന്ദേശം വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
''കാമുകനും പ്രതിശ്രുത വരനുമായ റോഹൻ ഹിമാൻഷു, സുഹൃത്തുക്കളായ ദീപ്, നീൽ, നീലിന്റെ കാമുകി എന്നിവരാണ് അന്ന് ദിഷയ്ക്കൊപ്പം ഉണ്ടായിരുന്നത്. വിവാഹത്തിന് മുന്നോടിയായി റോഹനൊപ്പം വാങ്ങിയ ഫ്ലാറ്റിൽ നിന്നാണ് ദിഷ ചാടി മരിക്കുന്നത്. പതിവുപോലെ റോഹനുമായി വഴക്കിട്ടു. എന്നാൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. അവൾ അമിതമായി മദ്യപിച്ചിരുന്നു. ആരും തന്നെ സ്നേഹിക്കുന്നില്ലെന്നും ശ്രദ്ധിക്കുന്നില്ലെന്നും പരാതി പറഞ്ഞ് കരഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ സുഹൃത്ത് ജീവിതയെ വിളിച്ച് ലോക്ഡൗണിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. രാത്രി യു.കെയിലുള്ള സുഹൃത്തിനെ വിളിച്ചും ഇതേ കാര്യങ്ങൾ തന്നെ ചർച്ച ചെയ്തു. അതിന് ശേഷം ദിഷ തന്റെ മുറിയിൽ കയറുകയും അകത്തു നിന്ന് വാതിൽ പൂട്ടുകയും ചെയ്തു. ബാത്ത്റൂമിലെ പെപ്പിന്റെ ടാപ്പ് തുറന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഒടുവിൽ വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ മുറിയിൽ അവളുണ്ടായിരുന്നില്ല. ബാൽക്കണിയുടെ വാതിൽ തുറന്ന് കിടക്കുന്നുണ്ടായിരുന്നു.
ഹിമാൻഷുവും ദീപുവും താഴേക്ക് ചെന്നപ്പോൾ അവൾ അവിടെ വീണ് കിടക്കുന്നത് കണ്ടു. വാച്ച്മാൻ പോലീസിനെ വിളിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അവൾക്ക് ജീവൻ ഉണ്ടായിരുന്നു. എന്നാൽ അധികം വെെകാതെ അവൾ മരിച്ചു''.
ടാലന്റ് മാനേജ്മെന്റ് കമ്പനിയിലെ തൊഴിലാളിയായിരുന്ന ദിഷ വളരെ കുറച്ച് കാലം സുശാന്തിന് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. അതിനിടെ ആകെ രണ്ട് തവണ മാത്രമാണ് സുശാന്ത് ദിഷയെ നേരിട്ട് കണ്ടിട്ടുള്ളൂവെന്ന് കമ്പനിയുടെ ഉടമയായ ഉദയ് സിങ് ഗൗരി നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: Disha Salian’s death, what happened to her ? friend’s messages, sushant singh Rajput case probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..