കൂടത്തായ് സംഭവത്തെക്കുറിച്ചുള്ള സിനിമ,സീരിയല്‍ നിര്‍മാതാക്കള്‍ 13-ന് ഹാജരാകണമെന്ന് കോടതി


2 min read
Read later
Print
Share

ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് മീഡിയ പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയേല്‍, ഫ്ളവേഴ്സ് ചാനല്‍, ചാനല്‍ സി.ഇ.ഒ. ശ്രീകണ്ഠന്‍ നായര്‍, സീരിയല്‍ സംവിധായകന്‍ ഗിരീഷ്, മുഖ്യപ്രതി ജോളി, 'കൂടത്തായ്' സിനിമ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയ രണ്ട് ചാനലുകള്‍ എന്നീ എട്ടുപേരെ എതിര്‍കക്ഷികളാക്കി കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു.

താമരശ്ശേരി: കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ ജനുവരി 13ന് ഹാജരാകണമെന്ന് താമരശ്ശേരി മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമയുടെയും സീരിയലിന്റെയുമെല്ലാം സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ജി തോമസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി.

മുഖ്യപ്രതിയായ ജോളിയുടെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ്, റോയ് തോമസിന്റെ സഹോദരി റെഞ്ജി എന്നിവര്‍ അഭിഭാഷകന്‍ എം. മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. തുടര്‍ന്ന് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് മീഡിയ പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയേല്‍, ഫ്ളവേഴ്സ് ചാനല്‍, ചാനല്‍ സി.ഇ.ഒ. ശ്രീകണ്ഠന്‍ നായര്‍, സീരിയല്‍ സംവിധായകന്‍ ഗിരീഷ്, മുഖ്യപ്രതി ജോളി, 'കൂടത്തായ്' സിനിമ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയ രണ്ട് ചാനലുകള്‍ എന്നീ എട്ടുപേരെ എതിര്‍കക്ഷികളാക്കി കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. ജനുവരി 13-ന് രാവിലെ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

റോയ്-ജോളി ദമ്പതിമാരുടെ മക്കളുടെ മാനസികാവസ്ഥയെ കരുതിയാണ് താന്‍ കോടതിയെ സമര്‍പ്പിച്ചതെന്ന് റെഞ്ജി തോമസ് വ്യക്തമാക്കിയിരുന്നു. അഭിഭാഷകന്‍ എം. മുഹമ്മദ് ഫിര്‍ദൗസ്, അയല്‍വാസി എന്‍.പി. മുഹമ്മദ് ബാവ എന്നിവര്‍ക്കൊപ്പം താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

കൊലപാതക പരമ്പരയിലെ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ സിനിമയും സീരിയലുമെല്ലാം സംപ്രേക്ഷണം ചെയ്യുന്നത് ജോളിയുടെ മക്കളെ മാനസികമായി വളരെയധികം വിഷമിപ്പിക്കുമെന്ന് റെഞ്ജി തോമസ് പറഞ്ഞു. ''റെമോയുടെയും റെനോള്‍ഡിന്റെയും അമ്മയാണ് സിനിമയിലും സീരിയലിലുമെല്ലാം കഥാപാത്രമായി വരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ അവര്‍ വലിയ മാനസിക സംഘര്‍ഷത്തിലാണ്. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം അവരുടെ ഭാവിയെക്കരുതിയാണ് സിനിമയുടെയും സീരിയലിന്റെയുമെല്ലാം സംപ്രേക്ഷണവും നിര്‍മാണവും തടയണമെന്ന് കാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്''-റെഞ്ജി പറഞ്ഞു.

കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ താമരശ്ശേരി മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.

നടന്‍ മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി 'കൂടത്തായ്' എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. 'ജോളി' എന്ന പേരില്‍ ചലച്ചിത്രമൊരുക്കാന്‍ വാമോസ് മീഡിയയും നടപടി തുടങ്ങിയിരുന്നു. ഫ്ളവേഴ്സ് ചാനല്‍ 'കൂടത്തായ്' എന്ന പേരില്‍ ഒരു ടെലിവിഷന്‍ പരമ്പര 13-മുതല്‍ സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Indrans national award Priyadarshan recalls a funny incident about actor

2 min

നിഷ്‌കളങ്കമായി ഇന്ദ്രൻസ് പറഞ്ഞു, 'എനിക്ക് 15000 തന്നാല്‍ ചേട്ടന് 25,000 രൂപ ലാഭമല്ലേ'- പ്രിയദര്‍ശന്‍

Sep 23, 2023


RDX Movie

1 min

പ്രേക്ഷകര്‍ക്ക് വന്‍ സര്‍പ്രൈസ്; 'ആര്‍.ഡി.എക്‌സ്' നാളെ മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍

Sep 23, 2023


Suresh Gopi

1 min

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും; പ്രതിഷേധമറിയിച്ച് വിദ്യാർഥി യൂണിയൻ

Sep 22, 2023


Most Commented