അൽഫോൺസ് പുത്രൻ, രജനികാന്ത്
2015 മുതൽ തൻറെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്ത തന്നെ അലട്ടുന്നതായി സംവിധായകൻ അൽഫോൺസ് പുത്രൻ. പ്രേമത്തിന്റെ റിലീസിന് പിന്നാലെ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ചിത്രം ചെയ്യാൻ അൽഫോൺസ് പുത്രന് താത്പര്യമില്ലെന്ന് ഓൺലൈൻ പേജിൽ ലേഖനം വന്നെന്നും സത്യാവസ്ഥ അറിയാൻ സൗന്ദര്യ രജനികാന്ത് തനിക്ക് സന്ദേശം അയക്കുകയും ചെയ്തെന്ന് അൽഫോൺസ് പറയുന്നു. സൗന്ദര്യ രജനികാന്തിനോട് സംസാരിച്ച് ആ പ്രശ്നം അവിടെ പരിഹരിക്കപ്പെട്ടെങ്കിലും ആ വ്യാജ വാർത്ത ഇന്നും തന്നെ വേട്ടയാടുന്നുവെന്ന് അൽഫോൺസ് വ്യക്തമാക്കുന്നു.
അന്ന് രജനികാന്തിനൊപ്പമുള്ള സിനിമ താൻ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കില്‍, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്‌ഷന് നേടുമായിരുന്നുവെന്നും നഷ്ടം തനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണെന്നും അൽഫോൺസിന്റെ കുറിപ്പിൽ പറയുന്നു
അല്‍ഫോന്‍സ് പുത്രൻ പങ്കുവച്ച കുറിപ്പ്
2015-ല്‍ പ്രേമം റിലീസിന് ശേഷം, ഒരു സംവിധായകനെന്ന നിലയില്‍ രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു ദിവസം രജനികാന്ത് ചിത്രം ചെയ്യാന്‍ അല്‍ഫോണ്‍സ് പുത്രന് താല്‍പര്യമില്ലെന്ന് ഒരു ഓണ്‍ലൈന്‍ പേജില്‍ ഒരു ലേഖനം വന്നു. ആ വാര്‍ത്ത എല്ലായിടത്തും പ്രചരിച്ചു. ഈ വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത് എനിക്ക് സന്ദേശം അയക്കുകയുെ ചെയ്തു. ‘പ്രേമം’ റിലീസിന് ശേഷം ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി നല്‍കി. അവർക്കത് മനസിലായി, രജനി സാറിനോട് സംസാരിക്കുകയും ആ പ്രശ്നം അങ്ങനെ പരിഹരിക്കുകയും ചെയ്തു.
പിന്നീട് 2021 ഓഗസ്റ്റില്‍ ‘ഗോള്‍ഡി’ന്റെ കഥ ഒരു ക്യാരക്ടർ ആര്‍ട്ടിസ്റ്റിനോട് പറഞ്ഞപ്പോൾ, രജനികാന്തിന്റെ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ സംവിധായകനോട് താന്‍ സംസാരിക്കുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി, പക്ഷേ അത് പുറത്ത് കാണിച്ചില്ല.
2015 മുതല്‍ ഇന്നുവരെ ഈ വ്യാജ വാര്‍ത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാന്‍ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കില്‍, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്‌ഷന് നേടുമായിരുന്നു, സര്‍ക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്.
ഈ ലേഖനം പുറത്ത് വിട്ട ആളും ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. നിങ്ങള്‍ ആ ദിവസത്തിനായി കാത്തിരിക്കുക. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. .
Content Highlights : Alphonse Puthren about Rajanikanth Movie Fake News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..