ജലജയും ദേവിയും റെഡ് കാർപെറ്റിലേക്ക് ഇറങ്ങുംമുമ്പ് എടുത്ത സെൽഫി
നാലുപതിറ്റാണ്ടിനപ്പുറം തന്റെ ആദ്യ സിനിമയായ ‘തമ്പ്’ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നടി ജലജ. ലോകസിനിമയുടെ ഇഷ്ടഭൂമികയിൽ വിദേശികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ, സ്വന്തംപേരെഴുതിയ കസേര... എല്ലാം സ്വപ്നംപോലെയെന്ന് ജലജ.
സംവിധായകൻ ജി. അരവിന്ദൻ, സിനിമയിലേക്ക് വഴിതുറന്നുതന്ന നെടുമുടി വേണു, തിരുനാവായയിലെ ലൊക്കേഷൻ, ഭരത് ഗോപിയെന്ന നടന്റെ അഭിനയത്തികവ് ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോൾ ഈ ഓർമകളാണ് ജലജയുടെ ഉള്ളിലൂടെ കടന്നുപോയത്.
1978-ൽ പുറത്തിറങ്ങിയ സിനിമ കാണാൻ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് തിരുവനന്തപുരത്തെ തിയേറ്ററിൽ പോയത്. ഇപ്പോൾ മകൾ ദേവിക്കൊപ്പവും ഫ്രാൻസിലെ ചലച്ചിത്രമേളയിലും. കാൻ ചലച്ചിത്രമേളയിൽ സിനിമയെത്തിക്കാൻ ധാരാളം കടമ്പകളുണ്ടായിരുന്നു. കാലഹരണപ്പെട്ട പ്രിന്റുകൾ വീണ്ടെടുക്കാൻ ഫിലിം ഹെറിറ്റേജ് ഫൗണ്ടേൻ ഡയറക്ടർ ശിവേന്ദ്രസിങ് ദുംഗാർപുർ പണിപ്പെട്ടു.
ശിവേന്ദ്രസിങ് ദുംഗാർപുർ, ചെന്നൈ പ്രസാദ് കോർപ്പറേഷൻ പ്രതിനിധി നടരാജ് തങ്കവേലു എന്നിവരും ജലജയ്ക്കൊപ്പം വെള്ളിയാഴ്ച റെഡ് കാർപെറ്റിലൂടെ നടന്നു. കാനിലെത്തുന്ന ആദ്യ മലയാളനടിമാരാണെന്നത് അഭിമാനമുണ്ടെന്ന് ജലജയും ദേവിയും പറഞ്ഞു. കേരളാ സാരിയുടുത്താണ് ജലജ റെഡ് കാർപെറ്റിലെത്തിയത്, ദേവി ലഹങ്കയും.
Content Highlights: actress jalaja and daughter at cannes 2022, thamp movie in cannes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..