മിഥുൻ ചക്രബർത്തി | ഫോട്ടോ: എ.എഫ്.പി
ചലച്ചിത്രലോകത്ത് ഇപ്പോഴും ആരാധകരുള്ള സീനിയർ താരങ്ങളിലൊരാളാണ് മിഥുൻ ചക്രവർത്തി. ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സിനിമയിൽ കഷ്ടപ്പാടോടെ തുടരേണ്ടിവന്ന കാലമുണ്ടായിരുന്നുവെന്നും അന്ന് സ്വയം ജീവനൊടുക്കാൻ വരെ തോന്നിയിരുന്നെന്നുമാണ് മിഥുൻ ചക്രവർത്തി വെളിപ്പെടുത്തിയത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് മിഥുൻ പറഞ്ഞത്. "ഇക്കാര്യത്തേക്കുറിച്ച് ഞാനങ്ങനെ ആരോടും പറഞ്ഞിട്ടില്ല. അന്ന് എല്ലാവർക്കും കഷ്ടപ്പാടുകളുണ്ടായിരുന്നു. പക്ഷേ എനിക്ക് കുറച്ചധികമുണ്ടായിരുന്നു. എന്റെ ലക്ഷ്യങ്ങൾ നേടാനാവില്ലെന്ന് ചിലപ്പോൾ തോന്നിയിരുന്നു. സ്വയം ജീവനൊടുക്കുന്നതിനേക്കുറിച്ചുപോലും ആലോചിച്ചിട്ടുണ്ട്." അദ്ദേഹം പറഞ്ഞു.
ചില കാരണങ്ങൾ കൊണ്ട് ജന്മനാടായ ബംഗാളിലേക്ക് തിരിച്ചുപോകാൻ പോലും പറ്റിയില്ല. പക്ഷേ പൊരുതാതെ ജീവിതം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിക്കരുതെന്നായിരുന്നു എന്റെ അഭിപ്രായം. ജന്മനാ യോദ്ധാവായ തനിക്ക് കാര്യങ്ങൾ എങ്ങനെ വിട്ടുകളയണമെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ താനെവിടെ നിൽക്കുന്നെന്ന് നോക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസിലാണ് അദ്ദേഹം ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. സഞ്ജയ് ദത്ത്, ജാക്കി ഷ്റോഫ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് വരാനിരിക്കുന്നത്. ഈ ചിത്രത്തേക്കുറിച്ച് ജനങ്ങൾ ഇപ്പോൾത്തന്നെ സംസാരിച്ചുതുടങ്ങിയിട്ടുണ്ടെന്നും മിഥുൻ ചക്രവർത്തി അഭിമുഖത്തിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..