അനശ്വര കഥാപാത്രങ്ങള്‍ ആലേഖനം ചെയ്ത കല്ലറയില്‍ ഇന്നസെന്റിന് അന്ത്യനിദ്ര | VIDEO


1 min read
Read later
Print
Share

ഇന്നസെന്റ്, ഇന്നസെന്റിന്റെ കല്ലറ | photo: mathrubhumi, facebook

വേഷപ്പകർച്ചയിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ഇന്നസെന്റ്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിലാണ് അനശ്വര നടൻ അന്ത്യവിശ്രമം കൊള്ളുന്നത്. ഇപ്പോഴിതാ, പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ കല്ലറയിൽ പതിപ്പിച്ചിരിക്കുകയാണ് കുടുംബം. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ജൂനിയർ ഇന്നസെന്റിന്റെയും അന്നയുടേയുമാണ് ഈ ആശയം.

ഇന്നസെന്റ് അനശ്വരമാക്കിയ മുപ്പത് കഥാപാത്രങ്ങളാണ് കല്ലറയിൽ പതിപ്പിച്ചിരിക്കുന്നത്. രാവണപ്രഭു, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യൻ പ്രണയകഥ, കാബൂളിവാല, ദേവാസുരം, മാന്നാർ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്നാം കോളനി, കല്യാണരാമൻ, ​ഗോഡ്ഫാദർ തുടങ്ങിയ സിനിമയിലെ കഥാപാത്രങ്ങൾ ആലേഖനം ചെയ്തവയിൽ ഉൾപ്പെടുന്നു. സിനിമാ റീലിന്റെ മാതൃകയിലാണ് പേരും മറ്റ് വിവരങ്ങളും കല്ലറയിൽ എഴുതിയിരിക്കുന്നത്.

ഇന്നസെന്റിന്റെ വേർപാടിന്റെ ഏഴാം ഓർമദിവസത്തിൽ കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും കല്ലറയിൽ എത്തി പ്രത്യേക പ്രാർഥനകളിൽ പങ്കാളികളായി. മാർച്ച് 26 ഞായറാഴ്ച രാത്രി പത്തരയോടെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.

Content Highlights: actor innocent tomb with images of his film characters

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
HARISH PENGAN

1 min

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

May 30, 2023


vaibhavi upadhyaya, jai gandhi

1 min

'നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും'; വാഹനാപകടത്തില്‍ മരിച്ച നടി വൈഭവിയെക്കുറിച്ച് പ്രതിശ്രുത വരൻ

May 30, 2023


dharmajan

1 min

'മനഃപൂർവം ഒഴിവാക്കിയതായിരിക്കും, പരാതിയില്ല'; സിനിമയിൽ നിന്നും ഇടവേള എടുത്തതല്ലെന്ന് ധർമജൻ

May 30, 2023

Most Commented