ലാൽ | ഫോട്ടോ: ശ്രീജിത്ത് പി രാജ് | മാതൃഭൂമി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നടിയെ ആക്രമിച്ച കേസ് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നുവെന്ന് നടൻ ലാൽ. നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ അനാവശ്യമായി വലിച്ചിഴച്ചോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം.
"ഈ വിഷയം അനാവശ്യമെന്നൊന്നും പറയാൻ പറ്റില്ല. നാട്ടിൽ നടക്കുന്ന പ്രശ്‌നമാണത്. പ്ലസ് ആണെങ്കിലും മൈനസ് ആണെങ്കിലും നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളല്ലേ പറയാൻ പറ്റുകയുള്ളൂ. നടിയെ ആക്രമിച്ച കേസ് വലിയ ഒരു പ്രശ്നം തന്നെയാണ്. അത് തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും ലാൽ പറഞ്ഞു. അത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിലും അതെടുത്ത് ഉപയോഗിക്കുക എന്നത് തിരഞ്ഞെടുപ്പിന്റെ തന്ത്രം തന്നെയാണ്. അതിനാരെയും കുറ്റംപറയാൻ പറ്റില്ല". ലാൽ പറഞ്ഞു.
ആ വിഷയം നടന്ന സമയത്ത് പി.ടി. തോമസും രാജീവുമെല്ലാം ഓടിവന്നിരുന്നു. അത് എനിക്ക് പൈസ തരാനോ എന്റെ വീട്ടുകാരെ രക്ഷിക്കാനോ അല്ല. ഒരു കുട്ടിക്ക് പ്രശ്നമുണ്ടായപ്പോൾ എന്റെ കൂടെ നിന്നു എന്നത് മാത്രമേയുള്ളൂ. നല്ലതിന് വേണ്ടി നിൽക്കുന്നത് ആരായാലും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: actor director lal, thrikkakara bypoll, actress attack case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..