അജിത്ത് | ഫോട്ടോ: https://twitter.com/SureshChandraa
ബൈക്കുകളോടും ബൈക്ക് യാത്രകളോടും നടൻ അജിത്തിനുള്ള ഇഷ്ടം എല്ലാ ആരാധകർക്കും അറിയാം. ഷൂട്ടിങ് ഇടവേളകളിൽ താരം നടത്തുന്ന യാത്രകൾ എപ്പോഴും ചർച്ചയാവാറുമുണ്ട്. തന്റെ പുതിയ ചിത്രം തുണിവ് റിലീസിന് തയ്യാറെടുക്കവേ അജിത്ത് നടത്തിയ ഒരു യാത്രയുടെ വിശേഷങ്ങൾ ആരാധകരേയും യാത്രാപ്രേമികളേയും ഒരുപോലെ ഹരംകൊള്ളിച്ചിരിക്കുകയാണ്.
തുണിവിന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് പിന്നാലെ യൂറോപ്യൻ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ഇതിനോടനുബന്ധിച്ചുള്ള ആദ്യപാദ യാത്ര പൂർത്തീകരിച്ചിരിക്കുകയാണ് ആരാധകരുടെ തല. ആദ്യപാദത്തിൽ ഇന്ത്യ മുഴുവൻ ബൈക്കിൽ സഞ്ചരിച്ചുകഴിഞ്ഞു താരം. അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് എ.കെ അദ്ദേഹത്തിന്റെ ലോകസഞ്ചാരത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുന്നു. സഞ്ചരിച്ചയിടങ്ങളിൽ നിന്ന് ലഭിച്ച സ്നേഹം കണക്കിലെടുത്താൽ ഇതൊരു നേട്ടം തന്നെയാണ്. സാഹസികയാത്രികരെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന മുഹൂർത്തമാണ്. സുരേഷ് ചന്ദ്ര ട്വീറ്റിൽ പറഞ്ഞു. സംവിധായകൻ വിഘ്നേഷ് ശിവനും അജിത്തിന്റെ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
തുണിവ് എന്ന ചിത്രത്തിന്റെ പേരിനൊപ്പമുള്ള നോ ഗട്ട്സ്, നോ ഗ്ലോറി എന്ന വാചകവും അജിത്തിന്റെ ചിത്രവും ചേർന്നുള്ള മറ്റൊരു ട്വീറ്റും സുരേഷ് ചന്ദ്ര പങ്കുവെച്ചിട്ടുണ്ട്. തുണിവിന്റെ ചിത്രീകരണം അവസാനിച്ചയുടൻ ചിത്രത്തിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം കശ്മീരിലേക്ക് അജിത്ത് ബൈക്കിൽ സഞ്ചരിച്ചിരുന്നു. നടി മഞ്ജുവാര്യരും ഈ യാത്രയിലുണ്ടായിരുന്നു.
ഈ വരുന്ന പൊങ്കലിനാണ് തുണിവ് റിലീസ് ചെയ്യുന്നത്. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോണി കപൂർ നിർമിച്ച്, എച്ച്. വിനോദ് സംവിധാനം ചെയ്ത് അജിത്ത് നായകനാവുന്ന ചിത്രമാണ് തുണിവ്. മഞ്ജുവാര്യർ നായികയാവുന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
Content Highlights: Ajith Kumar finished 1st leg of his bike world tour, Thunivu Shooting, Ajith's World Tour in Bike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..