നൗഷാദ് ഇബ്രാഹിം
'' ടൈഗര്‍ബാം പുരട്ടിത്തരാന്‍ നീ അടുത്തില്ലെന്ന സങ്കടം മാത്രേ ഉള്ളൂ, പണി കുറവായോണ്ട് സൂക്കേടിനും കുറവുണ്ട് ''- പ്രവാസത്തിന്റെ നോവും നിസ്സഹായതയും ഉള്ളിലൊതുക്കി കമറുദ്ദീന്‍ ഭാര്യ നബിസുവോട് മനസ്സ് തുറന്ന് സംസാരിക്കുമ്പോള്‍ സിനിമ കണ്ട് നില്‍ക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ഇവരെ കേട്ട് നില്‍ക്കാനാവില്ല. ബേസില്‍ ജോസഫിനെ നായകനാക്കി മുഹസിന്‍ സംവിധാനം ചെയ്ത 'കഠിന കഠോരമീ അണ്ഡകടാഹ'മെന്ന സിനിമ ഒ.ടി.ടിയില്‍ കഴിഞ്ഞ ദിവസം റിലീസായതോടെ വലിയ പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. കമറുദ്ദീന്റെ ശബ്ദം കൊണ്ട് സിനിമയെ അങ്ങോളമിങ്ങോളം നയിച്ച നൗഷാദ് ഇബ്രാഹിം എന്ന കോഴിക്കോട്ടുകാരനും അഭിമാന നിമിഷത്തിലാണ്. സിനിമയില്‍ ബേസിലിന്റെ കമറുദ്ദീനെന്ന പ്രവാസിയായ ബാപ്പയുടെ ശബ്ദമായിട്ടാണ് നൗഷാദ് ഇബ്രാഹിം എത്തുന്നതെങ്കിലും ആ ബാപ്പയാണ് സിനിമയുടെ കാതല്‍. അവരുടെ ജീവിതത്തേയും പ്രവാസത്തേയും ചുറ്റി പറ്റി തന്നെയാണ് 1.53 മണിക്കൂറുള്ള സിനിമ മുന്നോട്ടുപോവുന്നതും. ശബ്ദം കൊണ്ട് മുഴുനീള കഥാപാത്രമായ നൗഷാദ് ഇബ്രാഹിം സാസാരിക്കുന്നു.
- എങ്ങനെയാണ് കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയിലെത്തുന്നത്?
- ഒരിടത്ത് പോലും പ്രത്യക്ഷപ്പെടുന്നല്ലെങ്കിലും കമറുദ്ദീനെന്ന ബാപ്പയാണ് സിനിമയെ അങ്ങോളമിങ്ങോളം നയിക്കുന്നത്. അത്ര പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരിക്കുമെന്ന് കരുതിയിരുന്നോ
ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ കുടംബത്തിന് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ ചെലവഴിക്കാന്‍ വിധിക്കപ്പെട്ട് ഒടുവില്‍ സ്വന്തം ശവശരീരം പോലും നാട്ടിലെത്താതായി നിസ്സഹായരായി പോയ നിരവധി പേരെയാണ് കോവിഡ് കാലത്ത് നമ്മല്‍ കണ്ടത്. അത് ആര്‍ക്കും മറക്കാന്‍ കഴിയാത്ത കാര്യമാണ്. പ്രോട്ടോക്കോളും നൂലാമാലകളും ക്വാറന്റൈനുമൊക്കൊയി നമ്മള്‍ കഴിഞ്ഞു കൂടിയ കാലത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ചിത്രം. അത്തരത്തിലുള്ള പ്രോട്ടോക്കോളിന്റെ ഇരയാണ് കമറുദ്ദീനും. അവസാന നിമിഷം സ്വന്തം മക്കള്‍ക്ക് പോലും നല്ല രീതിയില്‍ കാണാന്‍ കഴിയാതെ ഖബറില്‍ അടങ്ങാന്‍ വധിക്കപ്പെട്ടുപോയവന്‍. ഇതേ പ്രോട്ടോകോള്‍ മാസങ്ങള്‍ക്കള്ളില്‍ മാറി മറിഞ്ഞ് എല്ലാം മറന്ന് തിരഞ്ഞെടുപ്പ് ആഘോഷമടക്കം നമ്മള്‍ നടത്തി. ഇവിടെയാണ് കമറുദ്ദീന്റെ ശബ്ദത്തിന് സിനിമയില്‍ പ്രാധാന്യമേറുന്നതും. നമ്മള്‍ ഓരോരുത്തരും അനുഭവിച്ച നേറനുഭവമായതുകൊണ്ടും അതില്‍ നിന്ന് ഇപ്പോഴും നമ്മള്‍ മുക്തമാവാത്തത് കൊണ്ടും ആ കാലത്തെ വീണ്ടും ഓര്‍മിപ്പിക്കുക കൂടി ചെയ്യുകയാണ് കഠിന കഠോരമീ അണ്ഡകടാഹം ഓരോ പ്രേക്ഷകരേയും.
- പ്രശസ്ത ഡബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയാണ് കമറുദ്ദീന്റെ ഭാര്യ നബീസയായി എത്തുന്നത്. നിങ്ങള്‍ രണ്ടു പേരും തമ്മില്‍ തന്നെയുള്ളതാണ് സംഭാഷണങ്ങള്‍ ഏറേയും. അവരുമായിട്ടുള്ള കോംബോ എങ്ങനെയായിരുന്നു.
സിനിമയുടെ സംവിധായകന്‍ മുഹസിന്റെ ആഡ് ഫിലിമിനൊക്കെ ഞാന്‍ നേരത്തെ ഡബ്ബ് ചെയ്തിരുന്നു. പക്ഷെ ക്യാരക്ടറിന് ആദ്യമായിട്ടാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആരെയിങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ച് മുഹസിന്‍ എന്നെ വിളിക്കുമ്പോഴും കഥാപാത്രത്തിന് ഡബ് ചെയ്യുന്ന കാര്യം മുഹസിന്റെ മനസ്സിലുണ്ടായിരുന്നില്ല. പക്ഷെ അങ്ങനെ സംഭവിച്ചു. അതിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. നേരത്തെ ജയരാജന്റെ വീരം എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ ഡബ് ചെയ്തിരുന്നു. ആ ഒരു ആത്മവിശ്വാസത്തിലാണ് മുഹസിനോട് ഞാന്‍ ചെയ്യാമെന്ന് പറഞ്ഞത്. ആദ്യ ഭാഗം തന്നെ ചെയ്ത് ഡബ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇത് മതിയെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ഏകദേശം രണ്ട് മണിക്കൂറോളമുള്ള സിനിമയുടെ ഭാഗമാവുന്നത്.
എത്ര നിസ്സഹായനാണ് പ്രവാസിയായ ഒരു മനുഷ്യന്‍ എന്നത് കമറുവെന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെ കാഴ്ചക്കാരുടെ ഉള്ളിലെത്തിച്ചിട്ടുണ്ട് സിനിമ. ഏതെങ്കിലും തരത്തിലുള്ള പ്രവാസ അനുഭവമുണ്ടോ?
ഞാന്‍ പ്രവാസിയായിരുന്നു എന്റെ പിതാവും പ്രവാസിയായിരുന്നു. പക്ഷെ ഇതിനേക്കാളപ്പുറം നമ്മള്‍ ഓരോരുത്തരും അനുഭവിച്ച ഇനിയൊരിക്കലും ഉണ്ടാവരുതേ എന്ന് ചിന്തിച്ച കാലം കൂടിയായിരുന്നു കോവിഡ് കാലം. നമ്മള്‍ അക്കാലത്ത് സുഹൃത്തുക്കളോടും കുടുംബക്കാരോടുമൊക്കെ സംസാരിച്ചതും പെരുമാറിയതുമെല്ലാമാണ് സിനിമയിലുണ്ടായതും. കമറുദ്ദീന്‍ എല്ലാ പ്രാവാസിയേയും പോലെ നാട്ടില്‍ കുടുംബത്തോടും സുഹൃത്തക്കളോടും ഒപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പക്ഷെ സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും പ്രവാസത്തിലേക്ക് തള്ളിവിടപ്പെട്ടയാളാണ്. മാത്രമല്ല കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടതൊക്കെ സ്വന്തം മകനാല്‍ പോലും അവസാന കാലത്ത് ചോദ്യം ചെയ്യടുമ്പോഴും കമറുദ്ദീന് സങ്കടമില്ല. കാരണം അതിലേറെ അനുഭവിക്കുന്നതാണ് ഒരു പ്രവാസി. ഇതിനെയെല്ലാം അതിന്റെ യഥാര്‍ഥ ഭാവത്തോടെ പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായത്.
- ഏറെ പ്രധാന്യമുള്ള കഥാപാത്രമായിരുന്നു കമറു, ഡബ്ബിംഗ് ജോലികളെല്ലാം പെട്ടെന്ന് തീര്‍ക്കാന്‍ കഴിഞ്ഞോ
Content Highlights: kadina kadoramee andakadaham, noushad ibrahim interview, OTT Release, Basil Joseph
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..