• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

ജീവിച്ചിരുന്നെങ്കിൽ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യതയുണ്ടായിരുന്നു അത്രമാത്രം കരുത്തനായിരുന്നു ജയൻ

Jul 25, 2020, 11:40 AM IST
A A A

ഞാനിന്നും ഓർക്കുന്നു. എന്റെ ഉമാ സ്റ്റുഡിയോയിൽ ആദ്യമായി നിർമ്മിച്ച 'അസ്തമയം' എന്ന സിനിമയുടെ വർക്കുകൾ നടക്കുന്നതിനിടയിലാണ് ഒരു വേഷം തരണമെന്ന് പറഞ്ഞ് ജയനെന്നെ കാണാൻ വന്നത്.

ജീവിച്ചിരുന്നെങ്കിൽ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യതയുണ്ടായിരുന്നു അത്രമാത്രം കരുത്തനായിരുന്നു ജയൻ
X

അനശ്വര നടൻ ജയന്റെ എൺപത്തിയൊന്നാം ജന്മദിനമാണ് ജൂലൈ ഇരുപത്തിയഞ്ച്.. മലയാള മനസുകളിൽ പൗരുഷത്തിന്റെ പ്രതീകമായി പകരം വയ്ക്കാൻ ഒരു അപരനില്ലാതെ ജയൻ ഇന്നുമുണ്ട്. ജയനൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടൻ മധു പഴയ സഹപ്രവർത്തകനെ, സുഹൃത്തിനെ ഓർത്തെടുക്കുന്നു.

ജയനെ ഓർക്കുമ്പോൾ കൗതുകവും ആവേശവും വേദനയും എന്നിലൂടെ കടന്നുപോകുന്നു. ഹരിപോത്തനാണ് ജയനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അന്ന് ജയൻ സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കൊല്ലത്തുകാരനാണെന്നും യഥാർഥ പേര് കൃഷ്ണൻ നായരാണെന്നും നേവിയിലെ ജോലി രാജിവെച്ച ശേഷമാണ് സിനിമയിൽ അഭിനയിക്കാൻ എത്തിയതെന്നുമുള്ള ചില വർത്തമാനങ്ങൾ ആദ്യ പരിചയപ്പെടലിൽ ജയനിൽ നിന്നുണ്ടായി. പെരുമാറ്റത്തിലെ മാന്യതയും വിനയവുമാണ് ആദ്യം ജയനിലേക്ക് എന്നെ ആകർഷിച്ചത്. ആ സ്വഭാവ വിശേഷത ജയൻ മരണംവരെ കാത്തുസൂക്ഷിച്ചിരുന്നു. ഏവരോടും ഒരു കലാകാരനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണവും അതുതന്നെയാണ്.

ഞാനിന്നും ഓർക്കുന്നു. എന്റെ ഉമാ സ്റ്റുഡിയോയിൽ ആദ്യമായി നിർമ്മിച്ച 'അസ്തമയം' എന്ന സിനിമയുടെ വർക്കുകൾ നടക്കുന്നതിനിടയിലാണ് ഒരു വേഷം തരണമെന്ന് പറഞ്ഞ് ജയനെന്നെ കാണാൻ വന്നത്. അത് ചാൻസ് ചോദിച്ചുള്ള വരവായിരുന്നില്ല. അന്ന് ജയന് കൈ നിറയെ ചിത്രങ്ങളുണ്ട്. എന്നിട്ടും എന്നെ കാണാൻ വന്നത് ഉമാ സ്റ്റുഡിയോയിൽ എടുക്കുന്ന ആദ്യ സിനിമയിൽ ജയനും പങ്കാളിയാകണം എന്ന ആഗ്രഹത്താലാണത്. കഥയിൽ ഇല്ലാത്ത ഒരു കഥാപാത്രത്തെ ഞാൻ ജയനുവേണ്ടി സൃഷ്ടിക്കുകയായിരുന്നു. വെറും നാലോ അഞ്ചോ സീനിൽ മാത്രമൊതുങ്ങുന്ന വേഷം, കോളേജിലെ എന്റെ സഹപാഠി. ആ വേഷം ജയൻ ശ്രദ്ധേയമാക്കി. ജയന്റെ കഥാപാത്രത്തിനുവേണ്ടി രണ്ടു സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിൽ ഉൾപ്പെടുത്തി. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ തറഞ്ഞിറങ്ങുംവിധം തന്റെ കഥാപാത്രത്തെ തന്റേതു മാത്രമായ ശൈലിയിൽ മനോഹരമാക്കാൻ ജയന് കഴിഞ്ഞു.

ജയന്റെ വളർച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീർ, സോമൻ, സുകുമാരൻ, രാഘവൻ, വിൻസെന്റ്, സുധീർ, മോഹൻ, രവികുമാർ, കമൽഹാസൻ പിന്നെ ഞാൻ. അന്ന് നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയൻ. പക്ഷെ, ജയന്റെ വില്ലന്മാർ പലപ്പോഴും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. അത് ജയന്റെ പ്രത്യേക രീതിയിലുള്ള അഭിനയശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളിൽ അഭിനയിക്കുന്നതുകൊണ്ടുമായിരുന്നു. വില്ലനായും ഉപനായകനായും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലും ജയൻ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വേഷം എത്ര ചെറുതായാൽപ്പോലും അതിന് അതിന്റേതായ ഒരു മിഴിവ് നൽകാൻ ജയൻ എപ്പോഴും ശ്രദ്ധിച്ചു.

കൃത്യനിഷ്ഠ, വിനയം, ആത്മാർത്ഥത ഇതെല്ലാം ജയന്റെ സ്വഭാവഗുണങ്ങളായിരുന്നു. ഈ മനോഹര തീരം, ഇതാ ഒരു മനുഷ്യൻ, ഒരു രാഗം പല താളം, വേനലിൽ ഒരു മഴ, ദീപം, മീൻ തുടങ്ങി കുറേ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.

പരിചയപ്പെട്ടകാലം മുതൽ ജയനിൽ എനിക്കു തോന്നിയ മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ ആരോഗ്യപരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്തു ദൃഢപ്പെടുത്തിയ ആ ശരീരം ജയൻ പൊന്നുപോലെയാണ് സൂക്ഷിച്ചത്. ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ. ഇതിനർഥം ജയൻ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു. ഒട്ടേറെ ചിത്രങ്ങൾ ഒരുമിച്ചു ചെയ്തതുകൊണ്ട് ഇക്കാര്യം എനിക്ക് നന്നായിട്ടറിയാം.

കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാൻ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ടുതന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോയും സൂപ്പർസ്റ്റാറുമായി. സത്യനും നസീറും കഴിഞ്ഞാൽ സിനിമാ ഇൻഡസ്ട്രിയിൽ ഇൻഡിവിജ്വലായി ഒരു 'കോളിളക്ക'മുണ്ടാക്കി കടന്നുപോയത് ജയനാണ്. ആ ഒരു സ്റ്റൈൽ മറ്റാർക്കുമില്ലായിരുന്നു. നസീറും സോമനും സുകുമാരനുമൊക്കെ ആക്ഷൻ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആ മുദ്ര അക്ഷരാർത്ഥത്തിൽ പതിഞ്ഞിരുന്നത് ജയനാണ്. ജയന് അഭിനയിക്കാൻ അറിയില്ലെന്നല്ല ഇതിനർത്ഥം. പക്ഷെ, ജയന്റെ ശരീരശാസ്ത്രവും ആക്ഷൻ രംഗങ്ങളുമാണ് പ്രേക്ഷകരെ ഏറെ ത്രസിപ്പിച്ചത്.

ജയന്റെ അവസാന ചിത്രമായ 'കോളിളക്ക'ത്തിൽ ജയന്റെ അച്ഛനായാണ് ഞാൻ അഭിനയിച്ചത്. ഹെലികോപ്റ്ററിൽവെച്ചുള്ള ഫൈറ്റ് സീനിൽ ജയൻ അഭിനയിക്കുമ്പോൾ എയർ സ്ട്രിപ്പിന്റെ ഗ്യാരേജിലിരുന്ന് ഞാനും നമ്പ്യാർസാറും (എം.എൻ. നമ്പ്യാർ) മേക്കപ്പ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വലിയ ഒച്ചയും ആളുകളുടെ നിലവിളിയും കേട്ടത്. ഞങ്ങൾ ചെന്നു നോക്കുമ്പോഴേക്കും ജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓപ്പറേഷൻ കഴിഞ്ഞ് കുറച്ചു സമയമേ ജയന്റെ ശരീരത്തിൽ ജീവൻ തുടിച്ചുനിന്നൂള്ളൂ. ആ വേർപാടിന്റെ വേദന ഇന്നും എന്റെ ഉള്ളുലയ്ക്കുന്നു.

നാൽപ്പത്തിയൊന്നാമത്തെ വയസ്സിലാണ് ജയൻ മരണപ്പെടുന്നത്. ജീവിച്ചിരുന്നെങ്കിൽ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യത ജയനുണ്ടായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ജയൻ. സിനിമയ്ക്കുവേണ്ടി ജീവൻ ബലികൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാർ എന്തുമാത്രം അപഹസിച്ചു എന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കിൽ ജയനെ ഇങ്ങനെയായിരുന്നുവോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കൽപ്പോലും ജയൻ പറഞ്ഞിട്ടുണ്ടാവാൻ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റേതെന്ന പേരിൽ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയൻ. ഇന്നും പകരം വെക്കാനില്ലാത്ത ഒരേയൊരു ജയൻ! വളരെ ചെറുപ്പത്തിൽതന്നെ പോയതുകൊണ്ട് ജയനിന്നും ചെറുപ്പമാണ് എല്ലാവരുടേയും മനസ്സിൽ.

തയ്യാറാക്കിയത്: ഭാനുപ്രകാശ്

Content Highlights : Jayan birthday Madhu remembers jayan Malayalam Movie Kolilakkam Action Hero Asthamayam

PRINT
EMAIL
COMMENT
Next Story

വൈകാരികമായ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹം കരയാറുണ്ടായിരുന്നു

ജയരാജ്, (സിനിമാസംവിധായകൻ) ദേശാടനം എന്ന സിനിമയിലേക്ക് ഒരു മുത്തച്ഛനെ അന്വേഷിച്ച് .. 

Read More
 

Related Articles

'കോളിളക്ക'ത്തെ ബാധിച്ചേക്കുമായിരുന്ന ആ രഹസ്യം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്
Movies |
Movies |
പരിക്കേറ്റ ജയനെയും കൊണ്ട് പാഞ്ഞ കാർ, വില്ലനായി ശക്തമായ മഴ; നടുക്കത്തോടെ ഓർക്കുന്ന ആ ദിനം
Movies |
എന്നെ ചൂണ്ടി ജയൻ പറഞ്ഞു, 'പുതുമുഖമാണ്, മോഹൻലാൽ, ഈ സിനിമയിലെ വില്ലൻ, നന്നായി അഭിനയിക്കുന്നുണ്ട്'
Movies |
'ജീവിച്ചിരുന്നെങ്കിൽ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യതയുണ്ടായിരുന്നു, അത്രമാത്രം കരുത്തനായിരുന്നു ജയൻ'
 
  • Tags :
    • Madhu
    • Jayan
    • Kolilakkam
More from this section
unnikrishnan namboothiri Desadanam Movie Jayaraj Pinarayi Vijayan
വൈകാരികമായ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹം കരയാറുണ്ടായിരുന്നു
Unnikrishnan Namboothiri helped AK Gopalan EK Nayanar AV Kunjambu Unnikrishnan Namboothiri demise
ഉണ്ണി നമ്പൂതിരിയുടെ ഇല്ലം പലതവണ വളഞ്ഞ് പോലീസ് പരിശോധിച്ചു, അമ്മയെ ചോദ്യവും ചെയ്തു
freedom at midnight
അര്‍ധരാത്രിയിലെ സ്വാതന്ത്ര്യം; ആസ്വാദനവും മനഃശാസ്ത്ര വിശകലന കുറിപ്പും
female comedy artist Malayalam Cinema
ചിരിയുടെ ആണ്‍മേല്‍ക്കോയ്മ തകര്‍ത്തെറിഞ്ഞ ഹാസ്യലോകത്തെ പെണ്‍പുലികള്‍
IFFK to be held in four phases, four venues 2020 2021 February
ഇനിയാണ്‌ കൊച്ചിയുടെ ഷോ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.