പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഇന്നസെന്റിന്റെ ഇന്നസെന്റായ ഇടപെടൽ; ഒരു ഫോട്ടോ​ഗ്രാഫറുടെ അനുഭവസാക്ഷ്യം


By പി.ജി. ഉണ്ണിക്കൃഷ്ണൻ

2 min read
Read later
Print
Share

ലോക്‌സഭാംഗമായിരുന്ന നടൻ ഇന്നസെന്റിന് ഡൽഹിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിനായി അദ്ദേഹവുമൊത്തു തലസ്ഥാനത്തുനടത്തിയ ഫോട്ടോഷൂട്ടിന്റെ അനുഭവം ചീഫ് ഫോട്ടോഗ്രാഫർ പി.ജി. ഉണ്ണിക്കൃഷ്ണൻ വരച്ചിടുന്നു -വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും

ഇന്നസെന്റ് | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി

വെള്ളിത്തിരയിലെ സാന്നിധ്യംകൊണ്ട്‌ ലോകമെങ്ങുമുള്ള മലയാളികളുടെ ചാലക്കുടിക്കാരൻ ചങ്ങാതിയായി മാറിയ ഇന്നസെന്റിനെ ഡൽഹിയിൽവെച്ചാണ് ആദ്യമായി കാണുന്നത്. ലോക്‌സഭാംഗമായുള്ള അദ്ദേഹത്തിന്റെ ആദ്യവരവിൽ ആദ്യകൂടിക്കാഴ്ച പാർലമെന്റിനകത്തായിരുന്നു. നടൻ എന്ന ആരാധനയോടെയായിരുന്നു അന്ന് അദ്ദേഹത്തെ നോക്കിക്കണ്ടതും ക്യാമറയിലാക്കിയതും.

മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി 2016-ൽ പാർലമെന്റ് കേന്ദ്രീകരിച്ച് ഇന്നസെന്റിന്റെ ഒരു ഫോട്ടോഷൂട്ട് നടത്തിയപ്പോഴാണ് അദ്ദേഹവുമായി എനിക്ക് കൂടുതൽ പരിചയമുണ്ടായത്. അടുക്കുന്തോറും നർമംകലർന്ന ബന്ധം കൂടിവന്നു. സിനിമയിലെപ്പോലെ കോമഡി കൗണ്ടറുകളും ഇടയ്ക്കിടെയുണ്ടായി.

റെയ്സിന കുന്നിലൂടെ നടന്നുനീങ്ങുന്ന ഇന്നസെന്റ് | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ \ മാതൃഭൂമി

ഫോട്ടോഷൂട്ടിന് അദ്ദേഹത്തെ വിളിക്കാനായി എം.പി.മാർ താമസിക്കുന്ന കാവേരി ഫ്ളാറ്റിലെത്തിയപ്പോഴുള്ള ആദ്യ പ്രതികരണംതന്നെ രസകരമായിരുന്നു. താഴത്തെനിലയിൽ കാത്തുനിന്ന എനിക്കടുത്തേക്ക് തൂവെള്ളനിറത്തിലുള്ള ജുബ്ബയും പാന്റും ചെരിപ്പും കറുത്തനിറത്തിൽ മുറിക്കൈയൻ ഓവർകോട്ടും ധരിച്ച് ഇന്നസെന്റ് ഇറങ്ങിവന്നു. ചിരിച്ചമുഖത്തോടെ നേരെവന്നു കൈ തന്നശേഷം അദ്ദേഹം പരിചയപ്പെടുത്തി; ‘‘ഞാൻ ഇന്നസെന്റ്...’’ പൊട്ടിപ്പുറപ്പെട്ട ചിരി അടക്കിനിർത്തി ഞാനും അദ്ദേഹത്തോടു പേരുപറഞ്ഞു. ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത ഇന്നസെന്റിന്റെ ഇന്നസെന്റായ ഇടപെടൽ!

ഇന്നസെന്റും ഭാര്യ ആലീസും പാർലമെന്റിൽ | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ \ മാതൃഭൂമി

ഞാൻ ആദ്യമായിട്ടായിരുന്നു ഒരു നടനുവേണ്ടി ഫോട്ടോഷൂട്ട് നടത്തുന്നത്. അതിന്റെ ആശങ്കയും കൗതുകവുമുണ്ടായിരുന്നു. പടമെടുക്കാൻ ആംഗിളുകൾ പറഞ്ഞുകൊടുക്കാതെതന്നെ അദ്ദേഹം സ്വാഭാവികമായി പോസ് ചെയ്യുമെന്നതാണ് ഞാൻ ശ്രദ്ധിച്ചകാര്യം. ഇന്ത്യാഗേറ്റിൽ ബലൂൺ കച്ചവടക്കാരനെയും ഓടക്കുഴൽ വിൽപ്പനക്കാരനെയുമൊക്കെ അദ്ദേഹം ഹിന്ദിയിൽ തമാശപറഞ്ഞ്‌ കൈയിലെടുത്തു. ഞാൻ അതെല്ലാം ചിത്രങ്ങളുമാക്കി. ഫോട്ടോഗ്രാഫറെന്നനിലയിൽ നിർദേശങ്ങൾ നൽകാതെതന്നെ അദ്ദേഹം പോസുകൾ തന്നപ്പോൾ ജോലിയും വേഗംകഴിഞ്ഞു.

ഇന്നസെന്റ് ഇന്ത്യാഗേറ്റിനു സമീപം ഓടക്കുഴൽ വായിച്ചുനോക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ \ മാതൃഭൂമി

അതിനുശേഷം പല അവസരങ്ങളിൽ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിൽവെച്ചും പരിചയം പുതുക്കി. എന്നാൽ, ഒരുപാട് ചിത്രങ്ങളെടുത്തെങ്കിലും ഇന്നസെന്റിനൊപ്പം എനിക്ക് ഒരു ഫോട്ടോയെടുക്കാനായില്ലെന്ന സങ്കടം ഇപ്പോൾ ബാക്കിയായി.

പാർലമെന്റിലെ ഒന്നാംനിലയിലെ ഇടനാഴിയിൽ ഇന്നസെന്റ് | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ \ മാതൃഭൂമി


Content Highlights: innocent passed away, innocent in parliament, a photographers's note on innocent

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
apsara theatre

4 min

അപ്‌സരയിലെ സ്‌ക്രീനിൽ നിന്ന് ഒരു മാരക ബൗൺസർ;ഓർമ്മകളുടെ തിരശ്ശീലയിൽ നിന്ന് മായ്ച്ചു കളയാനാകാത്ത കാഴ്ച

May 30, 2023


S Janaki

ഇത്രയും വസന്തവും പഞ്ചമിയും ഉണ്ടോ ഭൂമിയിൽ? എസ് ജാനകിക്ക് ഇന്ന് പിറന്നാൾ 

Apr 23, 2023


thyagarajan stunt master mathrubhumi literature festival life struggle actor Jayan

2 min

ജയന്‍ പറഞ്ഞു, 'നാളെ വിമാനത്തില്‍ ഞാന്‍ തിരിച്ചുവരും, ഇല്ലെങ്കില്‍ എന്റെ ശരീരം വന്നിരിക്കും'

Feb 6, 2023

Most Commented