G Devarajan
``കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി'' എന്ന സ്തോത്രമില്ലാതെ മലയാളികൾക്കെന്ത് വിഷു?
തലമുറകളിൽ നിന്ന് തലമുറകളിലേക്കൊഴുകി അനശ്വരത നേടിയ ഈ ലളിതസുന്ദര ഭക്തിഗീതം പാടുമ്പോൾ അതിന് ഈണമിട്ട ഈശ്വരവിശ്വാസിയല്ലാത്ത ഒരു മഹാസംഗീതകാരനെയും നമുക്കോർക്കാം -ജി ദേവരാജനെ. പൂന്താനം രചിച്ചതെന്ന് കരുതപ്പെടുന്ന ഈ കൃഷ്ണസ്തുതി ഇന്ന് പാടിക്കേൾക്കുന്ന മട്ടിൽ ചിട്ടപ്പെടുത്തിയത് ദേവരാജൻ മാസ്റ്ററാണ് -1964 ൽ പുറത്തിറങ്ങിയ ``ഓമനക്കുട്ടൻ '' എന്ന ചിത്രത്തിനു വേണ്ടി. കുട്ടിക്കാലത്ത് ദിവസവും വെളുപ്പിന് അമ്മ ചൊല്ലിക്കേട്ടിരുന്ന സ്തോത്രം ഈണവും താളവും ചെറുതായി മാറ്റി ``തേച്ചുമിനുക്കി'' സിനിമയിൽ ഉപയോഗിക്കുകയായിരുന്നു മാസ്റ്റർ.
പാടിപ്പതിഞ്ഞ വേറെയും ഭക്തിഗീതങ്ങളിൽ ദേവരാജന്റെ മാന്ത്രിക സംഗീതസ്പർശം നിറഞ്ഞുനിൽക്കുന്നു: ഹരിവരാസനം, ചെത്തി മന്ദാരം തുളസി, അമ്പാടി തന്നിലൊരുണ്ണി, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശബരിമലയിൽ തങ്ക സൂര്യോദയം......അമ്മ കൊച്ചുകുഞ്ഞ് നാടൻ ശൈലിയിൽ പാടിക്കേട്ട ഒരു സ്തുതിയുടെ ഓർമ്മയിലാണ് ചെത്തി മന്ദാരം തുളസി എന്ന ഗാനം മാസ്റ്റർ സ്വരപ്പെടുത്തിയത്. ആലായാൽ തറ വേണം എന്ന നാടൻ പാട്ടിനോടാണ് ഈ പാട്ടിന്റെ ഈണത്തിന് കടപ്പാട്. ``അർക്കസൂര്യ ദിവാകര'' എന്ന ശ്ലോകവും അമ്മ പാടിക്കേട്ടതു തന്നെ. ഈ ഗാനം പിന്നീട് മാസ്റ്റർ ക്വയറിൽ എടുത്തു ചേർത്തു.
Content Highlights : Kani Kaanum Neram Song Omanakuttan Movie G Devarajan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..