റഷ്യ-യുക്രൈന്‍ സംഘര്‍ഷം: മൂന്നാംദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു


1 min read
Read later
Print
Share

ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മുംബൈ: മൂന്നാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. ഫാര്‍മ, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.

സെന്‍സെക്‌സ് 59.04 പോയന്റ് താഴ്ന്ന് 57,832.97ലും നിഫ്റ്റി 28.30 പോയന്റ് നഷ്ടത്തില്‍ 17,276.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. യുറോപ്യന്‍, ഏഷ്യന്‍ സൂചികകളും നഷ്ടത്തിലായിരുന്നു.

ഒഎന്‍ജിസി, ഡിവീസ് ലാബ്, അള്‍ട്രടെക് സിമെന്റ്‌സ്, സിപ്ല, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. കോള്‍ ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
stock market
Premium

2 min

വിദേശികളുടെ തിക്കുംതിരക്കും: സൂചികകള്‍ പുതിയ റെക്കോഡ് കുറിക്കുമോ?

Jun 7, 2023


sensex
closing

1 min

സെന്‍സെക്‌സില്‍ 350 പോയന്റ് മുന്നേറ്റം: നിഫ്റ്റി 18,700 കടന്നു

Jun 7, 2023


FILES-INDIA-DEFENCE-ACCIDENT

1 min

കുതിക്കാന്‍ പ്രതിരോധ മേഖല: 167 %വരെ ഉയര്‍ന്ന് ഓഹരികള്‍

May 27, 2023

Most Commented