Photo:Gettyimages
മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനം നാളെ വരാനിരിക്കെ വിപണിയില്‍ മുന്നേറ്റം. ആറ് മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോള്‍ പ്രധാന സൂചികകള്‍. നിഫ്റ്റി 18,700 പിന്നിട്ടു. സെന്‍സെക്‌സ് 63,000 തിരിച്ചുപിടിക്കുകയും ചെയ്തു. നിരക്ക് വര്‍ധന ഇത്തവണയും ഉണ്ടാകില്ലെന്ന പ്രതീക്ഷയാണ് വിപണിയെ ചലിപ്പിച്ചത്.
സെന്‍സെക്‌സ് 350.08 പോയന്റ് ഉയര്‍ന്ന് 63,142.96ലും നിഫ്റ്റി 127.40 പോയന്റ് നേട്ടത്തില്‍ 18,726.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യം, ഐടി ഉള്‍പ്പടെയുള്ള സെക്ടറല്‍ സൂചികകളും മികച്ച നേട്ടമുണ്ടാക്കി. ആഗോള മാന്ദ്യ സൂചനകളെ തുടര്‍ന്ന് ഐടി സൂചിക കഴിഞ്ഞ ദിവസം തകര്‍ച്ച നേരിട്ടിരുന്നു.
സെക്ടറല്‍ സൂചികകളില്‍ ഉയര്‍ന്ന നേട്ടം എഫ്എംസിജിയ്ക്കായിരുന്നു. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ കുതിപ്പ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരു ശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Also Read
അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡ്, യൂറോപ്യന്‍ സന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാന്‍ എന്നിവയുടെ യോഗങ്ങളിലും നിരക്ക് വര്‍ധനയുണ്ടാവില്ലെന്ന പ്രതീക്ഷയില്‍ ആഗോള സൂചികകളും നേട്ടത്തിലാണ്.
Content Highlights: Nifty ends above 18,700, Sensex gains 350 points


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..